കേരളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പോസ്റ്റ്മാൻ മൊബൈൽ ആപ്പ് വൻ വിജയം. കാസർകോട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം, ജില്ലകളിലാണ് പോസ്റ്റ്മാൻ മൊബൈൽ ആപ്പ് നടപ്പാക്കിയത്. പദ്ധതി വിജയമായതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് തപാൽ വകുപ്പ്.
പോസ്റ്റ് ഓഫീസുകളിൽ നിന്ന് ഡെലിവറി സ്ലിപ്പുകളുമായി ഓരോരുത്തരുടെയും വീടുകൾ കയറിയിറങ്ങി ഒപ്പിട്ടു വാങ്ങുകയാണ് പോസ്റ്റ്മാന്റെ ജോലി. എന്നാൽ ഈ ജോലികൾ കടലാസ് രഹിതമാകുന്നതിന്റെ ആദ്യ പടിയാണ് പോസ്റ്റ്മാൻ മൊബൈൽ ആപ്പ്.
മൊബൈൽ ടെക്‌നോളജിയും തപാൽ വകുപ്പിന്റെ സോഫ്റ്റ്‌വേറും ഉപയോഗിച്ച് ഒരുക്കിയ ആപ്പാണിത്. തപാൽ വിതരണ കൃത്യത ഉറപ്പുവരുത്താൻ ഇതിലൂടെ കഴിയും.
പോസ്റ്റ്മാന്മാർക്ക് മാത്രമുള്ള ആപ്പാണെങ്കിലും ഡെലിവറി സംബന്ധിച്ച വിവരങ്ങൾ ട്രാക്ക് ചെയ്യാൻ അയക്കുന്ന ആൾക്ക് സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. രസീതിൽ ഒപ്പിട്ട് വാങ്ങുന്നതിനു പകരം ആപ്പിൽ ഒപ്പ് രേഖപ്പെടുത്താം.
malayalam.goodreturns.in