വാങ്ങാൻ ആളുണ്ടെങ്കിൽ എയർ ഇന്ത്യ വിൽക്കാൻ സർക്കാർ തയ്യാറായേക്കുമെന്ന് റിപ്പോർട്ട്. വിറ്റഴിക്കലിലൂടെ ഇൗ സാമ്പത്തിക വർഷം 72,500 കോടി രുപ നേട്ടമുണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മുമ്പ് വിവിധ കമ്പനികളുടെ ഒാഹരി വിറ്റഴിക്കലിന്റെ പുരോഗതി വിലയിരുത്താൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ വിവധ വകുപ്പുകൾ യോഗം ചേർന്നിരുന്നു. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, അശോക് ഗജപതി രാജു, ഹർദ്ദീപ് സിംഗ് പുരി, പീയുഷ് ഗോയൽ, സുരേഷ് പ്രഭു, ആനന്ദ് കുമാർ, ആനന്ദ് ഗീതെ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ഒാഹരികൾ വിറ്റഴിക്കുന്നതിലൂടെ 2017-18 ൽ 72500 കോടിയുടെ വരുമാനം കണ്ടെത്താനാകുമെന്ന് ബജറ്റിൽ നിർദേശമുണ്ടായിരുന്നു. നഷ്ടത്തിലോടുന്ന എയർ ഇന്ത്യയുടെ ഒാഹരികൾ വിറ്റഴിക്കാൻ ജുണിലാണ് സർക്കാർ തീരുമാനിച്ചത്.
എയർ ഇന്ത്യ ഒാഹരി വിറ്റഴിക്കാൻ സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭ യോഗം ജൂൺ 28ന് അനുമതി നൽകിയിരുന്നു.
malayalam.goodreturns.in