28 ശതമാനം നികുതി സ്ലാബിൽ ഉൾപ്പെടുത്തിയിരുന്ന ചില നിത്യോപയോഗ സാധനങ്ങളെ 18 ശതമാനം നികുതിയിലേക്ക് കൊണ്ടുവരാനാണ് ആലോചന.
ചരക്കു സേവന നികുതിയിൽ (ജിഎസ്ടി) സർക്കാർ വീണ്ടും അഴിച്ചു പണിക്ക് ഒരുങ്ങുന്നു. 28 ശതമാനം നികുതി സ്ലാബിൽ ഉൾപ്പെടുത്തിയിരുന്ന ചില നിത്യോപയോഗ സാധനങ്ങളെ 18 ശതമാനം നികുതിയിലേക്ക് കൊണ്ടുവരാനാണ് ആലോചന.
ഇൗ മാസം 10ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ ചേരുന്ന ജിഎസ്ടി അവലോകന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടായേക്കും. ജിഎസ്ടി വരുന്നതിനു മുമ്പ് നികുതിര ഹിതമായിരുന്നവയും എക്സൈസ് നികുതി ഇളവ് ലഭിച്ചിരുന്നതും കുറഞ്ഞ മൂല്യവർധിത നികുതി (വാറ്റ്) ഉണ്ടായിരുന്നതുമായ ഉൽപന്നങ്ങളുടെ വില കുറക്കാനാണ് സാധ്യത.

കൈകൊണ്ടുണ്ടാക്കുന്ന ഫർണിച്ചർ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, പൈപ്പുകൾ, ഷാംപൂ, ബാത്ത്റൂം ഫിറ്റിങ്ങുകൾ, സ്വിച്ചുകൾ എന്നിവയുടെ വില കുറച്ചേക്കും. കൂടാതെ നികുതി റിട്ടേൺ സമർപ്പണം ലളിതമാക്കാനും യോഗത്തിൽ നടപടിയുണ്ടാകുമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു.
ഷവർ ബാത്ത്, സിങ്ക്, വാഷ് ബേസിൻ, ഫ്ലഷ് ടാങ്ക് തുടങ്ങി 28 ശതമാനം സ്ലാബിലുള്ള സാനിറ്ററി ഉൽപന്നങ്ങളുടെ നികുതി കുറക്കുന്നതും കൗൺസിൽ പരിഗണിക്കും.
malayalam.goodreturns.in


Click it and Unblock the Notifications