രാജ്യത്തെ ഏറ്റവും മികച്ച ലൈഫ് ഇൻഷ്വറൻസ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ഇന്ന് രാവിലെ ആരംഭിച്ചു. നവംബർ 9ന് അവസാനിക്കും.
8,700 കോടിയുടെ ഐപിഒ ആണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്തെ തന്നെ ഇൻഷുറൻസ് കമ്പനികൾ നടത്തിയതിൽ വച്ച് ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പനയാണിത്. 29.98 കോടി ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്.
275 മുതൽ 290 രൂപ വരെയാണ് ഓഹരികളുടെ വില. 10 രൂപയാണ് മുഖവില. മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി, എച്ച്ഡിഎഫ്സി ബാങ്ക്, ക്രഡിറ്റ് സൂയിസ് സെക്യൂരിറ്റീസ് (ഇന്ത്യ), സിഎൽഎസ്എ ഇന്ത്യ, നോമുറ ഫിനാൻഷ്യൽ അഡ്വൈസറി ആൻഡ് സെക്യൂരിറ്റീസ് (ഇന്ത്യ) എന്നിവയാണ് ഐപിഒയുടെ ആഗോള കോർഡിനേറ്റർമാരും ലീഡ് മാനേജർമാരും.
എച്ച്ഡിഎഫ്സിയും, സ്റ്റാൻഡേർഡ് ലൈഫ് അബെർഡീൻ പിഎൽസിയും സംയുക്തമായി ചേർന്നാണ് 2000ൽ എച്ച്ഡിഎഫ്സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസ് ആരംഭിച്ചത്. നിലവിൽ എച്ച്ഡിഎഫ്സിക്ക് 61.21 ശതമാനം ഓഹരികളും സ്റ്റാൻഡേർഡ് ലൈഫിന് 34.75 ശതമാനം ഓഹരി പങ്കാളിത്തവുമാണ് ഉള്ളത്. ഐപിഒയ്ക്ക് ശേഷം ഇത് കുറയും.
malayalam.goodreturns.in