സാങ്കേതിക വിദ്യ മികച്ച നേട്ടം കൈവരിക്കുമ്പോള്‍ രാജ്യത്ത് തൊഴിൽ നഷ്ട്ടം രൂക്ഷമാകുമെന്ന് മകിന്‍സിയുടെ റിസര്‍ച്ച് ടീം. 46 രാജ്യങ്ങളിലായി 800 തൊഴിലുകള്‍ പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
റോബോര്‍ട്ടുകളുടെ സാന്നിധ്യം പല മേഖലകളിലും വ്യാപിച്ചതു മൂലം ഇന്ത്യയില്‍ 10 കോടി പേര്‍ക്കാണ് 2030ഓടെ തൊഴില്‍ നഷ്ടമാകുക. ലോകത്തൊട്ടാകെ 80 കോടി (800 മില്യണ്‍) പേര്‍ക്കും റോബോട്ടും ഓട്ടോമേഷനും മൂലം തൊഴില്‍ നഷ്ടമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വികസിത, വികസ്വര രാഷ്ട്രങ്ങളെയും ഇതു ബാധിക്കുമെന്നാണ് വിലയിരുത്തൽ. മെഷീന്‍ ഓപ്പറേറ്റേഴ്‌സ്, ഫാസ്റ്റ് ഫുഡ് വര്‍ക്കേഴ്‌സ്, ബാക്ക് ഓഫീസ് എംപ്ലോയീസ് തുടങ്ങിയവരെയാണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ കൂടുതലായും ബാധിക്കുക.
ജപ്പാനെയും യു.എസിനെയും അപേക്ഷിച്ച് 129 ശതമാനം ടെക്നോളജി പ്രൊഫഷണലുകളെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. റോബോട്ടിക്സുമായി ബന്ധപ്പെട്ട് പുതിയ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മകിന്‍സി റിപ്പോർട്ടിൽ പറയുന്നു.
malayalam.goodreturns.in