ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയതിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ ബജറ്റ് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി 2018 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ജനുവരി 30ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിന്റെ ഇരു സഭകളെയും സംബോധന ചെയ്ത് ആരംഭിക്കും.
ജനുവരി 31ന് സാമ്പത്തിക സർവ്വേയുടെ വിശദാംശങ്ങളും ഫെബ്രുവരി ഒന്നിന് ബജറ്റും അവതരിപ്പിക്കുമെന്നാണ് ചില ഉന്നതതല ഉദ്യോഗസ്ഥർ നൽകുന്ന വിവരം. സാധരണയായി ഫെബ്രുവരി അവസാനത്തോടെയാണ് ബജറ്റ് അവതരണം നടക്കുന്നത്. എന്നാൽ ഇത്തവണ ജയ്റ്റ്ലി ഫെബ്രുവരി 1ന് വാർഷിക കണക്കുകൾ അവതരിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ ബജറ്റ് അവതരിപ്പിക്കുകയാണ് ധനമന്ത്രാലയത്തിന്റെ ലക്ഷ്യം. എന്നാൽ ബജറ്റ് പ്രാബല്യത്തിലാകുന്നത് ഏപ്രിൽ ഒന്നു മുതൽ തന്നെയായിരിക്കും.
കാലങ്ങളായുണ്ടായിരുന്ന പ്രത്യേക റെയിൽവേ ബജറ്റും പൊതു ബജറ്റിൽ ലയിപ്പിച്ചു.
malayalam.goodreturns.in