വിദേശ ബാങ്കുകൾ എടിഎമ്മുകളുടെ എണ്ണം കുറയ്ക്കുന്നു. ആർബിഐയുടെ കണക്കനുസരിച്ച് രാജ്യത്തെ വിദേശ ബാങ്ക് എടിഎമ്മുകളുടെ എണ്ണം കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 18 ശതമാനം കുറഞ്ഞു.
സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ 934 എടിഎമ്മുകളാണ് വിദേശ ബാങ്കുകൾക്കുള്ളത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 995 എടിഎമ്മുകൾ ഉണ്ടായിരുന്നു.
2014ൽ 279 എടിഎമ്മുകളുണ്ടായിരുന്ന സ്റ്റാൻഡാർഡ് ചാർട്ടേഡ് ബാങ്കിന് ഇപ്പോൾ 223 എടിഎമ്മുകളാണുള്ളത്. സിറ്റി ബാങ്ക് 577ൽ നിന്ന് 549 എണ്ണമായും എച്ച്എസ്ബിസി ബാങ്ക് 143ൽനിന്ന് 100 ആയും കുറച്ചു.
ടെക് കമ്പനികളാണ് വിദേശ ബാങ്കുകളുടെ പ്രധാന ഇടപാടുകാർ. അതിനാൽ എടിഎമ്മുകൾക്ക് കാര്യമായ ഉപയോഗമില്ല. മുറിവാടക, മെഷീൻ വാടക, നെറ്റ്വർക്ക് ചാർജുകൾ എന്നിവയ്ക്കായി ഓരോ എടിഎമ്മിനും പ്രതിമാസം ഒരു ലക്ഷം രൂപ വരെ ചെലവാകുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് വിദേശ ബാങ്കുകൾ എടിഎം സേവനം നിർത്തലാക്കുന്നത്.
malayalam.goodreturns.in