കുപ്പിവെള്ളത്തിന് എംആർപിയേക്കാൾ വില ഈടാക്കുന്നത് തടവ് ശിക്ഷ ഉൾപ്പെടെ ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്ര സർക്കാർ. എംആർപിയേക്കാൾ വില കൂട്ടി വിറ്റാൽ പിഴയും സ്ഥാപനത്തിന്റെ ഉടമകൾക്ക് തടവ് ശിക്ഷയും നൽകാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ഇത്തരത്തിൽ കൂടുതൽ തുക ഈടാക്കുന്നത് നികുതി വെട്ടിപ്പാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മൾട്ടിപ്ലക്സ് തീയേറ്ററുകൾ എന്നിവിടങ്ങളിൽ മിനറൽ വാട്ടറിന് കൂടുതൽ തുക ഈടാക്കാറുണ്ട്.
എംആർപിയേക്കാൾ അധികം ഈടാക്കിയാൽ സേവന നികുതി, വിൽപ്പന നികുതി എന്നിവയിൽ സർക്കാരിന് നഷ്ട്ടമുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി. നിയമം ലംഘിച്ചാൽ 25000 രൂപയാകും ആദ്യം പിഴ ഈടാക്കുക.
വീണ്ടും കുറ്റം ആവർത്തിച്ചാൽ 50000 രൂപയാകും പിഴ. മൂന്നാം തവണയും കുറ്റം ആവർത്തിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയോ ഒരു വർഷം വരെ തടവ് ശിക്ഷയോ ലഭിക്കും.
malayalam.goodreturns.in