രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന കമ്പനിയായ എയർ ഡെക്കാൻ ഇന്ന് മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. 2003ൽ ജി.ആർ. ഗോപിനാഥാണ് എയര്‍ ഡെക്കാന്‍ ആരംഭിക്കുന്നത്. എന്നാൽ 2008ൽ എയര്‍ ഡെക്കാനെ വിജയ് മല്യ വാങ്ങി കിംഗ്‌ഫിഷര്‍ റെഡ് ആക്കി മാറ്റിയിരുന്നു.
നഷ്ട്ടത്തിൽ കൂപ്പുകുത്തിയ കമ്പനി ഇപ്പോഴിതാ വീണ്ടും പ്രവർത്തനമാരംഭിക്കുകയാണ്. മുംബൈയിൽ നിന്ന് ജാലഗണിലേയ്ക്കാണ് ആദ്യ പറക്കൽ നടത്തുന്നത്.
രണ്ടാം ഇന്നിംഗ്സിൽ മുംബൈ, ഡൽഹി, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതി പ്രകാരമാണ് എയർ ഡെക്കാന്റെ പറക്കൽ.
സാധരണക്കാരുടെ വിമാന യാത്ര സ്വപ്നം സഫലമാക്കിയ വ്യക്തിയാണ് ജി.ആർ. ഗോപിനാഥ്. അദ്ദേഹം വീണ്ടും തന്റെ പടക്കളത്തിലേക്ക് ഇറങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
malayalam.goodreturns.in