സംസ്ഥാനാന്തര ചരക്കു കൈമാറ്റത്തിനുള്ള ഇ-വേ ബിൽ ജിഎസ്ടി വരുമാനം വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. ജിഎസ്ടി വരുമാനം 20 മുതൽ 25 ശതമാനം വരെ ഉയർന്നേക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
2018 ഫെബ്രുവരി ഒന്നു മുതൽ ഇ-വേ ബിൽ നിർബന്ധമാക്കും. നികുതി വെട്ടിപ്പു തടയുകയാണ് ബില്ലിന്റെ ലക്ഷ്യം. ജി.എസ്.ടി. നിയമപ്രകാരം, 50,000 രൂപയിലധികം വിലയുള്ള സാധനങ്ങൾ ഒരു സംസ്ഥാനത്തിനകത്തിനോ പുറത്തേയ്ക്കോ കൊണ്ടു പോകുന്നതിന് മുൻകൂർ ഓൺലൈൻ രജിസ്ട്രേഷൻ അല്ലെങ്കിൽ ഇ-വേ ബിൽ നേടേണ്ടതുണ്ട്.
ഇതിനകം 17 സംസ്ഥാനങ്ങളിൽ ഇ-വേ ബില്ലോ അതിന് സമാനമായ രീതികളോ നടപ്പിലാക്കിയിട്ടുണ്ട്. മറ്റ് 14 സംസ്ഥാനങ്ങളിൽ ഫെബ്രുവരി മുതൽ ഇ-വേ ബിൽ നടപ്പിലാക്കും.
കർണാടകയിൽ ഇ-വേ ബില്ലിന്റെ ട്രയൽ നടത്തിയിരുന്നു. ഓരോ ദിവസവും 1.1 ലക്ഷം ഇ-വേ ബിൽ ഇത്തരത്തിൽ ലഭിച്ചു. അതുകൊണ്ട് തന്നെ ബിൽ നിർബന്ധമാക്കുന്നത് വഴി ജിഎസ്ടി വരുമാനം വർദ്ധിപ്പിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
malayalam.goodreturns.in