ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‍കോയിന്റെ മൂല്യം ഒരു മണിക്കൂറിൽ 10 ശതമാനം ഇടിഞ്ഞു. ആറ് ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്കാണ് താഴ്ന്നത്. ചൈനയിലെ ക്രിപ്റ്റോകറൻസി മാർക്കറ്റിലുണ്ടായ ഇടിവാണ് ബിറ്റ്കോയിന്റെ മൂല്യം ഇടിയാൻ കാരണം.
മറ്റ് പ്രധാന ഡിജിറ്റൽ കറൻസികളായ എത്തിറിയത്തിന്റെയും റൈപ്പിളിന്റെയും മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ എത്തിറിയത്തിന്റെ മൂല്യം 18 ശതമാനം ഇടിഞ്ഞ് 1,090.96 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, റൈപ്പിളിന് 26 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.
ബിറ്റ്‍കോയിൻ മൂല്യം ഡിസംബർ 5ന് ശേഷം ആദ്യമായാണ് 12,000 ഡോളറിന് താഴേയ്ക്ക് പോയത്. കഴിഞ്ഞ ജനുവരിയിൽ 1000 ഡോളർ മാത്രമായിരുന്നു ബിറ്റ് കോയിന്റെ മൂല്യം. എന്നാൽ പിന്നീട് വൻ കുതിച്ചു ചാട്ടമാണുണ്ടായത്.
മൂല്യത്തില്‍ വന്‍ കുതിപ്പുണ്ടാക്കിയത് ആഗോള തലത്തില്‍ തന്നെ ആശങ്ക ജനിപ്പിച്ചിരുന്നു. ഭരണകൂടങ്ങളുടെയോ കേന്ദ്ര ബാങ്കുകളുടെയോ നിയന്ത്രണം ഇല്ലാതെ ലോകമെമ്പാടും ക്രയ വിക്രയം ചെയ്യുന്ന കറന്‍സിയാണ് ബിറ്റ് കോയിന്‍.
malayalam.goodreturns.in