കേന്ദ്ര ബജറ്റിന് പിന്നാലെ അവതരിപ്പിക്കുന്ന കേരള ബജറ്റിൽ കെഎസ്ആർടിസിയുടെ ബാധ്യത സർക്കാർ ഏറ്റെടുക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാൽ കെഎസ്ആർടിസിയുടെ മാനേജ്മെന്റ് തലത്തിൽ മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാൻ 2018-19 ൽ കെഎസ്ആർടിസിക്കായി 1000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഉപാധികളോടെയാണ് തുക വകയിരുത്തിയിരിക്കുന്നത്. കെഎസ്ആര്‍ടി പെന്‍ഷനായി പുതിയ സംവിധാനവും ആരംഭിച്ചിട്ടുണ്ട് .പെന്‍ഷന്‍ വിതരണ മുടങ്ങാതിരിക്കാന്‍ സഹകരണ ബാങ്കുകളുമായി ചേര്‍ന്ന് കണ്‍സോര്‍ഷ്യവും രൂപീകരിക്കും.
സ്വയം പര്യാപ്തമായി കടം വീട്ടുന്ന തരത്തിലാണ് ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കുന്നത്. ശമ്പളവും പെൻഷനും നൽകാൻ കെഎസ്ആർടിസിയെ പ്രാപ്തമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്ര ബജറ്റ് പോലെ തന്നെ ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ സംസ്ഥാന ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ മൂന്നാമത്തെ ബജറ്റാണ് ഇത്.
malayalam.goodreturns.in