ഇന്ത്യയിലെ പ്രമുഖ ജൂവലറി വ്യവസായിയായ നീരവ് മോഡിക്കെതിരെ സിബിഐ കേസെടുത്തു. പണതട്ടിപ്പുമായി ബന്ധപ്പെട്ടാണ് സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക് നൽകിയ പരാതിയെ തുടർന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്. നീരവ് മോഡി അദ്ദേഹത്തിന്റെ സഹോദരൻ നിഷാൽ മോഡി, ഭാര്യ അമി പഞ്ചാബ് നാഷണൽ ബാങ്കിലെ തന്നെ ചില ഉദ്യോഗസ്ഥർ എന്നിവരുടെ പേരിലാണ് കുറ്റാരോപണം. 280 കോടി രൂപയുടെ തട്ടിപ്പാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
ജനുവരി 31ന് ആദായനികുതി വകുപ്പ് അധികൃതർ നീരവ് മോഡിയുടെ ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നു. ഡൽഹി, സൂറത്ത്, ജയ്പൂർ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്.
ഇന്ത്യയിക്ക് പുറമേ മറ്റ് രാജ്യങ്ങളിലും മോഡിയിക്ക് ജൂവലറി ബിസിനസുകൾ ഉണ്ട്. ലണ്ടൻ, ന്യൂയോർക്ക്, ലാസ് വെഗാസ്, ഹവായ്, സിംഗപ്പൂർ, ബീജിംഗ്, മക്കാവു എന്നിവിടങ്ങളിലാണ് ഡിസൈനർ ജൂവലറി ബോട്ടീക്കുകളുള്ളത്. ഇന്ത്യയിൽ മുംബൈയിലും ഡൽഹിയിലും ബോട്ടീക്കുകൾ ഉണ്ട്.
malayalam.goodreturns.in