റിസർവ് ബാങ്കിന്‍റെ വായ്പാനയ അവലോകനം ഇന്ന് ആരംഭിച്ചു. നാളെ തീരുമാനം പ്രഖ്യാപിക്കും. പലിശ നിരക്കിൽ കാര്യമായ മാറ്റം ഉണ്ടാകില്ല എന്നാണ് സൂചന.
കഴിഞ്ഞ രണ്ടു തവണത്തെ അവലോകനത്തിലും നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. ഈ ധനകാര്യ വർഷത്തിലെ ആറാമത്തെയും അവസാനത്തെയും പ്രഖ്യാപനമാണ് നാളെ നടത്താനിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിലും ഡിസംബറിലും റിസര്‍വ് ബാങ്കിന്‍റെ നയരൂപീകരണ സമിതി അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. ആഗസ്റ്റിലാണ് ഏറ്റവുമൊടുവില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റായി കുറച്ചത്. തുടർന്ന് റിപ്പോ നിരക്ക് ആറു ശതമാനമാക്കി.
പണപ്പെരുപ്പ സാധ്യത വർധിച്ചുവരുന്നതായാണു വിലയിരുത്തൽ. സാമ്പത്തിക വളർച്ചയും വിലക്കയറ്റവും കൂടുമ്പോൾ പലിശ നിരക്കു താഴ്ത്താൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ചിലർ 25 ബേസിസ് പോയിൻറ് ഉയർച്ചയും പ്രതീക്ഷിക്കുന്നുണ്ട്. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള നയരൂപീകരണ സമിതിയാണ് നയപ്രഖ്യാപനം നടത്തുക.
malayalam.goodreturns.in