2018 ഏപ്രിലിൽ റെയിൽവേ മന്ത്രാലയം 10,000 കിലോമീറ്റർ അധിവേഗ റെയിൽപാതകൾ പ്രഖ്യാപിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 200 മുതൽ 250 കിലോമീറ്റർ വേഗത്തിലായിരിക്കും ഇതുവഴി ട്രെയിനുകൾ സഞ്ചരിക്കുക.
നിർമാണച്ചെലവുകൾ വെട്ടിക്കുറച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ചെലവ് കുറയ്ക്കുന്നതിനായി ഹൈവേകളുടെ മുകളിലൂടെയോ നിലവിൽ റെയിൽവേയ്ക്കായി സ്ഥലമേറ്റെടുത്തിട്ടുളളിടങ്ങളിലോ ആയിരിക്കും നിർമ്മാണം നടത്തുക.
ഭൂമി ഏറ്റെടുക്കൽ ചെലവ് കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരം നടപടികൾ. രാജ്യമെമ്പാടുമുള്ള സാമ്പത്തിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിമാന യാത്രയ്ക്ക് ബദലായി ചെറിയ റൂട്ടുകളിലായിരിക്കും സർവ്വീസ് നടത്തുക.
നിലവിൽ മുംബൈയിൽ നിന്നും പുനൈയിലേയ്ക്കുള്ള ഇന്റർസിറ്റി ട്രെയിൻ മൂന്നു മണിക്കൂർ കൊണ്ടാണ് എത്തുന്നത്. യാത്ര സമയം ഒരു മണിക്കൂറോ ഒന്നര മണിക്കൂറോ ആക്കുകയാണെങ്കിൽ കൂടുതൽ യാത്രക്കാർക്ക് അതിവേഗ ട്രെയിനെ ആശ്രയിക്കാൻ തുടങ്ങുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ
malayalam.goodreturns.in