സാധാരണക്കാർക്ക് ഇനി കുറഞ്ഞ ചെലവിൽ ഇന്ത്യയ്ക്ക് പുറത്തേയ്ക്കും പറക്കാം. കാരണം ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസായ ഉഡാന്‍ പദ്ധതി അന്താരാഷ്ട്ര തലത്തിലേയ്ക്കും വ്യാപിപ്പിക്കാൻ സാധ്യത.
ഉഡാന്‍ ആഭ്യന്തര സര്‍വീസുകള്‍ വിജയകരമായി നടപ്പാക്കാനായാല്‍ അന്താരാഷ്ട സര്‍വീസകുളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൗബെ വ്യക്തമാക്കി.
ഗുവാഹട്ടി എയര്‍പോര്‍ട്ടില്‍ നിന്ന് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് സര്‍വീസ് നടത്താന്‍ അസം സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതിനായി അസം സര്‍ക്കാര്‍ മൂന്നു വര്‍ഷം കൊണ്ട് 300 കോടി രൂപ നിക്ഷേപിക്കാനും തയ്യാറായിട്ടുണ്ട്.
ഉഡാന്‍ അന്താരാഷ്ട സര്‍വീസുകള്‍ക്ക് ടെണ്ടര്‍ നടപടികളെടുക്കുക മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വം. പണംമുടക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും സെക്രട്ടറി വ്യക്തമാക്കി. കുറഞ്ഞ നിരക്കില്‍ ആഭ്യന്തര വിമാന യാത്ര യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ഉഡാന്‍.
malayalam.goodreturns.in