രാജ്യത്തെ പ്രമുഖ വിമാന സർവ്വീസുകളായ ഇൻഡിഗോയും ഗോ എയറും ഈ മാസം 600ൽ അധികം സർവ്വീസുകൾ റദ്ദാക്കാൻ സാധ്യത. ഇതിൽ 480 എണ്ണം ഇൻഡിഗോയുടെ മാത്രവും ബാക്കിയുള്ളവ ഗോ എയറിന്റേതുമായിരിക്കുമെന്നാണ് വിവരം.
കാരണം
നിയോ എഞ്ചിൻ ഉപയോഗിക്കുന്ന വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് ഡയറക്ടർ ജനറൽ ഒാഫ് സിവിൽ എവിയേഷന്‍റെ (ഡി.ജി.സി.എ) ഉത്തരവിനെ തുടർന്നാണ് വിമാനങ്ങളുടെ സർവ്വീസ് നിർത്തുന്നത്.
സർവ്വീസുകൾ
ദിവസേന 1,200 ഓളം സർവ്വീസുകളാണ് ഇരു വിമാനങ്ങളും നടത്തിയിരുന്നത്. എന്നാൽ സർവ്വീസുകൾ റദ്ദാക്കി തുടങ്ങിയതോടെ എണ്ണത്തിൽ കുറവ് വന്നു. വേനൽക്കാല ഷെഡ്യൂളുകളെ കാര്യമായി തന്നെ ഇത് ബാധിക്കും.
കാൻസൽ ചെയ്യുന്ന കാലയളവ്
മാർച്ച് 15 മുതൽ 31 വരെ 488 വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കുന്നത്. മാർച്ച് 15 നും 22 നും ഇടയിലുള്ള 138 സർവ്വീസുകൾ ഗോ എയറും റദ്ദാക്കും.
റീഫണ്ട്
യാത്രക്കാർക്ക് അധിക ചെലവ് ഇല്ലാതെ മറ്റൊരു വിമാനം തെരഞ്ഞെടുക്കാനും റദ്ദാക്കൽ ചാർജ് ഇല്ലാതെ മുഴുവൻ തുകയും തിരികെ ലഭിക്കും വിധം ബുക്കിങ് റദ്ദാക്കാനും സാധിക്കും.
malayalam.goodreturns.in