ഇന്ത്യ - ഇസ്രായേൽ നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യയുടെ നേരിട്ടുള്ള ഇസ്രായേൽ സർവീസ് ഇന്ന് മുതൽ ആരംഭിക്കും. ഡൽഹിയിൽ നിന്ന് ടെൽ അവൈവിലേയ്ക്ക് ആഴ്ചയിൽ മൂന്നു ദിവസമാണ് സർവ്വീസുള്ളത്.
ഉദ്ഘാടന സർവ്വീസ്
ഉദ്ഘാടന സർവ്വീസിന്റെ 50 ശതമാനം സീറ്റുകളും ഇതിനകം തന്നെ ബുക്ക് ചെയ്തു കഴിഞ്ഞു. ചൊവ്വ, വ്യാഴം, ഞായർ എന്നീ ദിവസങ്ങളിലാകും ഇസ്രായലിലേയ്ക്കുള്ള എയർ ഇന്ത്യയുടെ സർവ്വീസ് ഉണ്ടാകുക.
ഉദ്ഘാടന സമയം
ഉദ്ഘാടന ഫ്ളൈറ്റ് ഇന്ന് വൈകുന്നേരം 6.10 ന് പുറപ്പെടും. അടുത്ത ഷെഡ്യൂൾ മാർച്ച് 25ന് വൈകുന്നേരം 4.50ന് ആയിരിക്കും. എയർ ഇന്ത്യയുടെ 256 സീറ്റുകളുള്ള ബോയിംഗ് 787 ഡ്രീം ലൈനറാണ് ഈ റൂട്ടിൽ സർവീസ് നടത്തുക.
ബുക്കിംഗ്
ആളുകളുടെ ഇതുവരെയുള്ള പ്രതികരണം മികച്ചതാണ്. ആദ്യ സർവ്വീസിലെ 50 ശതമാനം സീറ്റുകളുടെയും ബുക്കിംഗ് പൂർത്തിയായി തിരിച്ച് ഇങ്ങോട്ടുള്ള യാത്രയിൽ 80 ശതമാനം സീറ്റുകളുടെ ബുക്കിംഗും പൂർത്തിയായിട്ടുണ്ടെന്ന് എയർഇന്ത്യ അധികൃതർ വ്യക്തമാക്കി.
സൗദി അറേബ്യയുടെ അനുവാദം
ദൂരം കുറവുള്ള റൂട്ട് തിരഞ്ഞെടുക്കുന്നതിനായി സൗദി അറേബ്യയുടെ അനുമതി എയർ ഇന്ത്യയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതുവഴി 7.25 മണിക്കൂറുകൊണ്ട് ഇസ്രായേലിലെ ടെൽ അവൈവിലെത്താൻ സാധിക്കും.
malayalam.goodreturns.in