ഐസിഐസിഐ ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 58.9 കോടി രൂപ പിഴ വിധിച്ചു.
ഐസിഐസിഐ ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 58.9 കോടി രൂപ പിഴ വിധിച്ചു. കടപ്പത്ര വില്‍പ്പനയില്‍ ഐസിഐസിഐ ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് ആര്‍ബിഐ നടപടി സ്വീകരിച്ചത്.
കനത്ത പിഴ
മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ആര്‍ബിഐ ഒരു ബാങ്കിന് മേല്‍ ചുമത്തുന്ന ഏറ്റവും കനത്ത പിഴയാണ് ഐസിഐസിഐയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്കിന് ഇത്രയധികം കോടി രൂപ പിഴ വിധിക്കുന്നത്.
ബാങ്കിംഗ് റെഗുലേഷൻ ആക്ട്
ആര്‍ബിഐയുടെ സെക്ഷന്‍ 47 എ (1) (സി) ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949 പ്രകാരം നിര്‍ദേശങ്ങളോ, മാനദണ്ഡങ്ങളോ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനാണ് നടപടി. ഉപഭോക്താക്കളുമായുളള ഇടപാടുമായി ബന്ധപ്പെട്ടല്ല ഈ നടപടിയെന്ന് ആർബിഐ വ്യക്തമാക്കി.
ഐസിഐസിഐ ബാങ്ക് - വീഡിയോ കോൺ
ഇതിനിടെ ഐസിഐസിഐ ബാങ്കും വീഡിയോ കോണും തമ്മിലുളള സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള വിവരം പുറത്തു വന്നിരുന്നു. ബാങ്കിന്റെ എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും അവരുടെ ഏതാനും ബന്ധുക്കളും വീഡിയോകോണ്‍ ഗ്രൂപ്പ് തലവന്‍ വേണുഗോപാല്‍ ധൂതുമായി ചേര്‍ന്ന് 2008ല്‍ ഒരു കമ്പനി രൂപീകരിച്ചാണ് ഇടപാട് നടത്തിയത്.
കിട്ടാക്കടം
ദീപക് കൊച്ചാറിന്റെ പേരിലേക്ക് കമ്പനി കൈമാറുന്നതിന് ആറു മാസം മുമ്പ് വീഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്‌പ നല്‍കി. ഈ വായ്‌പയുടെ 86 ശതമാനം ഏകദേശം 2,810 കോടി രൂപ അടയ്ക്കാന്‍ ബാക്കിയുള്ളപ്പോള്‍ 2017-ല്‍ വീഡിയോകോണിന്റെ വായ്‌പാ അക്കൗണ്ട് കിട്ടാക്കടമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്.
malayalam.goodreturns.in


Click it and Unblock the Notifications