സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിവസവും പെട്രോള്‍ - ഡീസല്‍ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 12 പൈസ വര്‍ദ്ധിച്ച് 77.90 രൂപയിലെത്തി. ഡീസലിന് 14 പൈസ വര്‍ദ്ധിച്ച് 70.34 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2013ലാണ് ഇതിലും ഉയര്‍ന്ന വില രേഖപ്പെടുത്തിയിട്ടുള്ളത്.
2017 ജൂണ്‍ മുതലാണ് ഇന്ധന വിലയില്‍ ദിവസവും മാറ്റം വരുത്താൻ തുടങ്ങിയത്. ഇതിനു ശേഷം ഡീസല്‍ വില 18 ശതമാനം കൂടിയിട്ടുണ്ട്. പെട്രോള്‍ വില 12 ശതമാനത്തിലേറെയും കൂടി.
എക്സൈസ് തീരുവയിലുള്ള വർദ്ധനവാണ് പെട്രോൾ, ഡീസൽ വില ഉയരാൻ പ്രധാന കാരണം. കഴിഞ്ഞ നാല് വർഷത്തിനിടെ പെട്രോളിന്റെ എക്‌സൈസ് തീരുവ 105.49 ശതമാനവും ഡീസലിന്റേത് 240 ശതമാനവും വര്‍ദ്ധിച്ചു.
malayalam.goodreturns.in