കഴിഞ്ഞ 500 വർഷങ്ങൾക്ക് മുമ്പ് ധനികരായിരുന്ന ചില രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ എന്തെന്ന് പരിശോധിക്കാം.
ലോകത്തിലെ പാപ്പരായി പോയ ധനിക രാജ്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ? കഴിഞ്ഞ 500 വർഷങ്ങൾക്ക് മുമ്പ് ധനികരായിരുന്ന ചില രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ എന്തെന്ന് പരിശോധിക്കാം.
തായ്ലാൻഡ്
തായ്ലാൻഡ് ലോകത്തിലെ ഏറ്റവും പാപ്പരായ രാജ്യമൊന്നുമല്ല. എന്നിരുന്നാലും പ്രതിശീർഷ ജിഡിപി 6,000 ഡോളർ ആഗോള ശരാശരിയേക്കാൾ താഴെയാണ്. എന്നാൽ പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും, ആധുനിക കാലത്തെ തായ്ലൻഡിൽ ഉൾപ്പെട്ടിരുന്ന അയുതൈയരാജ്യം പല യൂറോപ്യൻ രാജ്യങ്ങളെക്കാളും സമ്പന്നമായിരുന്നു. രാജ്യാന്തര വ്യാപാരത്തിന്റെ കേന്ദ്രമായിരുന്നു അന്നത്തെ തായ്ലാൻഡ്.
മാലി
ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ് മാലി. 837 ഡോളറാണ് ഇവിടുത്തെ ആളോഹരി ജിഡിപി. എന്നാൽ നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള മാലിയിലെ കാര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. മാലി ഒരു പ്രമുഖ സ്വർണ ഖനന മേഖലയും അമൂല്യമായ പല ലോഹങ്ങളുടെയും വിതരണത്തിൽ പകുതിയിലധികവും മാലിയ്ക്ക് കീഴിലുമായിരുന്നു.
തുർക്കി
തുർക്കി അതി ദരിദ്രമായ രാജ്യമല്ല, എന്നാൽ അതി സമ്പന്നവുമല്ല. പതിനാറാം നൂറ്റാണ്ടിൽ ആധുനിക തുർക്കികൾ വളർന്നു വന്ന ഒട്ടോമൻ സാമ്രാജ്യം ജിഡിപിയുടെ കാര്യത്തിൽ പടിഞ്ഞാറൻ യൂറോപ്പിന്റെ മൂന്നിൽ രണ്ട് ഭാഗം നേടിയിരുന്നു.
ഇന്ത്യ
7,000 ഡോളറാണ് ഇന്ത്യയുടെ പ്രതിശീർഷ മൊത്ത ആഭ്യന്തര ഉൽപാദനം. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. എന്നാൽ ഇന്ത്യ പണ്ട് ധനിക രാജ്യമായിരുന്നു. 1526ൽ സ്ഥാപിതമായ മുഗൾ സാമ്രാജ്യ കാലത്താണ് ഇന്ത്യൻ ജനത സമ്പന്നത അനുഭവിച്ചിരുന്നത്. മുഗൾ ഇന്ത്യയുടെ യഥാർത്ഥ വേതനവും ജീവിത നിലവാരവും ഇംഗ്ലണ്ടിനേക്കാൾ ഉയർന്നതായിരുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ലാത്വിയ
നൂറ്റാണ്ടുകളായി വിദേശ ശക്തികൾ നിയന്ത്രിച്ച ലാത്വിയ 1918 ൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും 1922 ൽ ലിബറൽ ഭരണഘടനയായി രൂപം കൊള്ളുകയും ചെയ്തു. 1920 കളിലും 1930 കളിലും ഉടനീളം ഫിൻലാന്റിനെക്കാളും ഡെൻമാർക്കിനെക്കാളും സമ്പന്നമായിരുന്നു ഈ രാജ്യം. ലാത്വിയയിലെ ജീവിതനിലവാരം സ്കാൻഡിനേവിയൻ രാജ്യങ്ങളെക്കാളും ഉയർന്നതായിരുന്നു. ദുഃഖകരമെന്നു പറയട്ടെ, സമൃദ്ധമായ അഭിവൃദ്ധിയുടെ കാലം ഈ രാജ്യത്തിന് താരതമ്യേന കുറവായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ലാത്വിയ നാസികളും സോവിയറ്റുകളും ചേർന്ന് നശിപ്പിക്കുകയായിരുന്നു.
ക്യൂബ
പതിറ്റാണ്ടുകളായുള്ള കമ്യൂണിസ്റ്റ് ഭരണവും അമേരിക്കൻ ഉപരോധവുമാണ് ക്യൂബയെ ദരിദ്രമാക്കിയത്. 1990കളുടെ തുടക്കത്തിലാണ് ക്യൂബയുടെ സമ്പദ്‍വ്യവസ്ഥ തകരാൻ തുടങ്ങിയത്.
ഇറാഖ്
1960 കളിലും 1970 കളിലും ഇറാഖ് വികസിത രാഷ്ട്രമായി മാറിയിരുന്നു. ഉയർന്ന ജീവിത നിലവാരമായിരുന്നു ഇറാഖിൽ അക്കാലത്ത്. 1980കളിൽ, അയൽരാജ്യമായ ഇറാനുമായി ആരംഭിച്ച യുദ്ധമാണ് ഇറാഖിന്റെ സമ്പദ്വ്യവസ്ഥയെ തകർത്തത്. അതിന് ശേഷം പിന്നീട് പല യുദ്ധങ്ങളും ഇറാഖിൽ നടന്നു.
സിംബാവെ
2000 മുതൽ സിംബാവെ ആഫ്രിക്കൻ രാജ്യങ്ങളിലെ അപകീർത്തികരമായ രാജ്യമായാണ് അറിയപ്പെടുന്നത്. എന്നാൽ 1980 കളിൽ രാജ്യത്തിന്റെ സമ്പദ്ഘടന സമൃദ്ധമായിരുന്നു. 1990 കൾ മുതൽ സ്ഥിതി വഷളാകാൻ തുടങ്ങി.
നൈറു
1970കളിൽ നൈറു എന്ന പസഫിക് ദ്വീപ് രാജ്യം അതിസമ്പന്നമായിരുന്നു. എന്നാൽ 1980കളിൽ ഖനന വ്യവസായം ആരംഭിച്ചതോടെ നൈറു കടത്തിലേയ്ക്ക് കൂപ്പുകുത്തി. 2000 ത്തിന്റെ ആരംഭത്തിൽ, രാജ്യത്തെ ടെലികോം, ബാങ്കിംഗ് സംവിധാനങ്ങളും തകർന്നു.
വെനസ്വല
സമീപ വർഷങ്ങളിൽ വെനെസ്വേല ലാറ്റിനമേരിക്കയിലെ ഏറ്റവും ആരോഗ്യകരമായ സമ്പദ്വ്യവസ്ഥകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഗവൺമെന്റിന്റെ കർക്കശമായ വില നിയന്ത്രണങ്ങളും, വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള വിസമ്മതവുമാണ് ഇടക്കാലത്ത് രാജ്യത്തെ സ്ഥിതിഗതികൾ വഷളാക്കിയിരുന്നു.
malayalam.goodreturns.in
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications