മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ജിയോ 510 കോടി രൂപ അറ്റാദായം നേടി. മുന്‍ പാദത്തെ അപേക്ഷിച്ച് 1.20 ശതമാനം വര്‍ദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ജിയോ 510 കോടി രൂപ അറ്റാദായം നേടി. മുന്‍ പാദത്തെ അപേക്ഷിച്ച് 1.20 ശതമാനം വര്‍ദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്രയും കുറഞ്ഞ കാലത്തിനിടെ ഒരു സംരംഭം ലാഭത്തിലാകുന്നത് ശ്രദ്ധേയമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
ഒക്ടോബര്‍ - ഡിസംബര്‍ പാദത്തില്‍ 504 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 3.60 ശതമാനം അധിക വരുമാനവും കമ്പനിക്ക് നേടാനായി. വരുമാനം 7,120 കോടിയായി വര്‍ദ്ധിച്ചു.

ശരാശരി ഒരു ഉപഭോക്താവില്‍ നിന്ന് കമ്പനിയ്ക്ക് ലഭിക്കുന്ന വരുമാനം 137.10 രൂപയാണ്. നേരത്തെ ഇത് 154 രൂപയായിരുന്നു. ജനുവരിയില്‍ താരിഫില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് ഇതില്‍ കുറവുണ്ടായത്. എന്നാൽ രാജ്യത്തെ മുൻനിര കമ്പനിയായ ഭാരതി എയർടെല്ലിന്റെ ആളോഹരി വരുമാനം 123 രൂപ മാത്രമാണ്.
റിലയൻസ് ഇൻഡസ്ട്രീസ് മാർച്ചിൽ അവസാനിച്ച മൂന്നു മാസത്തിൽ 9435 കോടി രൂപയാണ് ലാഭം. 2016-2017 വർഷവുമായി താരതമ്യപ്പെടുത്തിയാൽ 17.3% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം റെക്കോർഡ് നിലവാരമായ 36,075 കോടി രൂപയിലെത്തി.
malayalam.goodreturns.in
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications