രാജ്യത്ത് ഇന്നും പെട്രോൾ, ഡീസൽ വില വർദ്ധിച്ചു. കേരളത്തിൽ പെട്രോളിന് 30 പൈസ വർദ്ധിച്ച് 79.69 രൂപയായി. ഡീസലിന് 31 പൈസ വർദ്ധിച്ച് 72.82 രൂപയായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്.
ക്രൂഡ് ഒായിൽ വിലയിലുണ്ടായ മാറ്റമാണ് വില വർദ്ധിക്കാൻ കാരണം. 2016ന് ശേഷം ക്രൂഡോയിൽ വില ബാരലിന് ആദ്യമായി ഇന്നലെ 80 ഡോളറിലെത്തിയിരുന്നു.
കർണാടക തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും വില കുതിക്കാൻ തുടങ്ങിയതോടെ പെട്രോൾ വില കഴിഞ്ഞ നാല് ദിനങ്ങളിലായി 78 പൈസയാണ് വർദ്ധിച്ചത്. ഡീസൽ വില 99 പൈസയും വർദ്ധിച്ചു. കർണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 19 ദിവസത്തോളം പ്രതിദിന വില വർദ്ധനവ് എണ്ണക്കമ്പനികൾ നിർത്തി വച്ചിരുന്നു.
അസംസ്‌കൃത എണ്ണ വില വര്‍ദ്ധനവ്, രൂപയുടെ വിലയിടിവ് എന്നിവ മൂലം 500 കോടി രൂപയുടെ നഷ്‌ടമുണ്ടെന്നാണു കമ്പനികളുടെ കണക്ക്. ഈ നഷ്ട്ടം നികത്താൻ വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വിലകളിൽ വലിയ വർദ്ധനവ് എണ്ണക്കമ്പനികൾ നടത്തും. പെട്രോള്‍, ഡീസല്‍ വില ലിറ്ററിനു നാലു രൂപ വരെ വര്‍ദ്ധിപ്പിച്ചേക്കുമെന്നും ചില സൂചനകളുണ്ട്.
malayalam.goodreturns.in