കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നടന്ന വിവിധ വായ്പാ തട്ടിപ്പുകളിലായി ഇന്ത്യയിലെ 21 പൊതുമേഖല ബാങ്കുകൾക്ക് നഷ്ട്ടപ്പെട്ടത് 25775 കോടി രൂപ.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നടന്ന വിവിധ വായ്പാ തട്ടിപ്പുകളിലായി ഇന്ത്യയിലെ 21 പൊതുമേഖല ബാങ്കുകൾക്ക് നഷ്ട്ടപ്പെട്ടത് 25775 കോടി രൂപ. ചന്ദ്രശേഖര്‍ ഗൗഡ് എന്നയാള്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കിനാണ് ഏറ്റവും വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത്. 6461.13 കോടി രൂപ ബാങ്കിന് വായ്പാ തട്ടിപ്പ് വഴി നഷ്ട്ടമായി. പി.എന്‍.ബിയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ തട്ടിപ്പ് നടത്തിയിരിക്കുന്നത് വജ്ര വ്യാപാരികളായ നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്സിയുമാണ്.

ഐഡിബിഐ ബാങ്കിന് 1,116.53 കോടിയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 1,095.84 കോടിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 1,084.50 കോടിയും ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 1,029.23 കോടിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 1,015.79 കോടിയും നഷ്ടം വന്നിട്ടുണ്ട്.
കോര്‍പറേഷന്‍ ബാങ്കില്‍ നിന്ന് 970.89 കോടിയും യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 880.53 കോടിയും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സില്‍ നിന്ന് 650.കോടിയും സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്ന് 455.05 കോടിയും തട്ടിപ്പ് നടന്നിട്ടുണ്ട്. എസ്.ബി.ഐയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ കേസുകളിലായി 2390.75 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയ്ക്ക് 1,928.25 കോടിയും ആന്ധ്ര ബാങ്കിന് 1303.30 കോടിയും ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2,224.86 കോടിയും അലഹബാദ് ബാങ്കിന് 1,520.37 കോടിയും യുകോ ബാങ്കിന് 1,224.64 കോടിയും നഷ്ടപ്പെട്ടുവെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു.
malayalam.goodreturns.in


Click it and Unblock the Notifications