രാജ്യത്ത് ഇന്നും ബാങ്ക് പണിമുടക്ക്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ രണ്ടു ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് ഇന്നലെ ആരംഭിച്ചിരുന്നു. ആദ്യം ദിവസം തന്നെ സംസ്ഥാനത്ത് പണിമുടക്ക് കാര്യമായി തന്നെ ബാധിച്ചു.
ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങൾ
കേരളം, പശ്ചിമബംഗാൾ, ബീഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിലാണ് പണിമുടക്ക് ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ നിരവധി പ്രതിഷേധ പ്രകടനങ്ങളും നടന്നു.
പശ്ചിമബംഗാൾ
പശ്ചിമബംഗാളിലെ എല്ലാ ബാങ്ക് ബ്രാഞ്ചുകളും എടിഎമ്മുകളും അടച്ചിട്ടു. എന്നാലും ഏതാനും സ്ഥലങ്ങളിൽ ചില രാഷ്ട്രീയ നേതാക്കളുടെ ഇടപെടൽ വഴി ചില എടിഎമ്മുകൾ തുറന്നു കൊടുത്തു. മറ്റ് ചില സംസ്ഥാനങ്ങളിലും സമാനമായ രീതിയിലായിരുന്നു ആദ്യദിന പണിമുടക്ക്.
കേരളം
കേരളത്തിൽ 30,000 ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുത്തു. സംസ്ഥാനത്തെ 5,200ഓളം ശാഖകളുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഫൈൻ ആർട്ട്സ് കോളേജ് മുതൽ സെക്രട്ടേറിയറ്റിനു സമീപത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖ വരെ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.
മുംബൈ
മുംബൈയിലെ ബാങ്ക് ജീവനക്കാർ സൗത്ത് മുംബൈയിലെ ഫോർട്ട് ഏരിയയിൽ പി എം റോഡിൽ പ്രതിഷേധ പ്രകടനം നടത്തി. ബാങ്ക് ശാഖകളുടെ ഉയർന്ന സാന്നിദ്ധ്യമുള്ള ആസാദ് മൈതാനിലുള്ള സെൻട്രൽ ബാങ്കിന്റെ ആസ്ഥാനത്തിനു വളരെ അടുത്താണ്.
ശമ്പളം വൈകും
മാസാവസാനമായതിനാല്‍ ബാങ്ക് മുഖേനയുള്ള ശമ്പള വിതരണത്തെ പണിമുടക്ക് കാര്യമായി ബാധിക്കും. എടിഎം സേവനവും തടസ്സപ്പെടും. സമരം ഇന്ന് അവസാനിക്കും.
പണിമുടക്കില്‍ പങ്കെടുക്കാത്ത ബാങ്കുകൾ
പത്ത് ലക്ഷം ജീവനക്കാരും ഓഫീസര്‍മാരുമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. സഹകരണ ബാങ്കുകളും ഗ്രാമീണ്‍ ബാങ്കുകളും പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.
malayalam.goodreturns.in