ഭാരത് 22 ഇടിഎഫിന്റെ രണ്ടാം ഘട്ട നിക്ഷേപം ജൂണ് 19 മുതൽ ആരംഭിക്കും. ഇത്തവണ 8,400 കോടി രൂപ സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 22ന് നിക്ഷേപം ക്ലോസ് ചെയ്യും.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഭാരത് 22 ഇടിഎഫ് സര്‍ക്കാര്‍ ആദ്യമായി പുറത്തിറക്കിയത്. 22 കമ്പനികളുടെ ഷെയറുകൾ ഉൾപ്പെടുന്നതാണ് ഭാരത് 22. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, ചില സ്വകാര്യ കമ്പനികൾ എന്നിവിടങ്ങളിലാണ് ഗവൺമെന്റ് ഓഹരികൾ വ്യാപാരം ചെയ്യുക.
നാല് ബാങ്കിങ് ഓഹരികളും ഇതിൽ ഉൾപ്പെടും. എസ്ബിഐ, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക് തുടങ്ങിയവയാണ് ആ നാല് ബാങ്കുകൾ. കൂടാതെ ഇതര കമ്പനികളായ നാൽകോ, ഒഎൻജിസി, ഐഒസി, ബിപിസിഎൽ, കോൾ ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും ഭാരത് 22ൽ ഉൾപ്പെടുന്നു.
പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം 80,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
malayalam.goodreturns.in