രാജ്യത്തെ ഏറ്റവും വലിയ ഐടി സര്‍വീസസ് കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ജൂണിൽ അവസാനിച്ച മൂന്നു മാസത്തിൽ 7340 കോടി രൂപ ലാഭം നേടി. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 23.4% വർദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് ടിസിഎസിന്റെ ഓഹരികൾ നാല് ശതമാനം വരെ ഉയർന്ന് റെക്കോർഡ് നേട്ടമാണ് കൈവരിക്കുന്നത്.
കമ്പനിയുടെ പ്രവർത്തന വരുമാനം 15.8% ഉയർന്ന് 34,261 കോടിയിലെത്തി. ഒരു ഓഹരിക്ക് നാലു രൂപ ഇടക്കാല ലാഭ വിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചതിലും മികച്ച ത്രൈമാസ ഫലമാണ് ഇത്തവണ ടിസിഎസിന്റേത്.
5945 കോടി രൂപയില്‍ നിന്ന് 7340 കോടി രൂപയിലേക്കാണ് കമ്പനിയുടെ ലാഭം വര്‍ദ്ധിച്ചിരിക്കുന്നത്. നിരീക്ഷകരുടെ പ്രതീക്ഷ 6983 കോടി രൂപയായിരുന്നു.
ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിനു നാലു രൂപ വച്ച് ഇടക്കാല ലാഭ വീതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി മാനേജിംഗ് ഡയറക്ടര്‍ രാജേഷ് ഗോപിനാഥനാണു ത്രൈമാസ ഫലങ്ങള്‍ അറിയിച്ചത്.
malayalam.goodreturns.in