ടെക് മഹീന്ദ്രയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി.പി. ഗുര്‍നാനി 2017-18 സാമ്പത്തിക വർഷത്തിൽ ശമ്പളമായി നേടിയത് 146.19 കോടി രൂപ.
രാജ്യത്തെ അഞ്ചാമത്തെ വലിയ ഐ.ടി. കമ്പനിയായ ടെക് മഹീന്ദ്രയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി.പി. ഗുര്‍നാനി 2017-18 സാമ്പത്തിക വർഷത്തിൽ ശമ്പളമായി നേടിയത് 146.19 കോടി രൂപ. മുന്‍ വര്‍ഷം നേടിയ 150.70 കോടിയെക്കാള്‍ കുറവാണ് ഇത്.
എന്നാൽ രാജ്യത്തെ മറ്റു പ്രമുഖ ഐ.ടി. കമ്പനികളുടെ മേധാവികളെക്കാള്‍ ഏറെ കൂടുതലാണ് ഗുര്‍നാനിയുടെ പ്രതിഫലം. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 510 കോടി രൂപയാണ് ഗുര്‍നാനി ടെക് മഹീന്ദ്രയില്‍ നിന്ന് പ്രതിഫലമായി നേടിയത്.

ടെക് മഹീന്ദ്രയുടെ വൈസ് ചെയര്മാന് വിനീത് നയ്യാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 363.13 കോടി രൂപയും നേടി. അതായത് ടെക് മഹീന്ദ്ര മുതിര്‍ന്ന രണ്ടു മേധാവികള്‍ക്കുമായി അഞ്ചു വര്‍ഷം കൊണ്ട് 873.16 കോടി രൂപയാണ് കമ്പനി നല്‍കിയത്.
മഹീന്ദ്ര ഗ്രൂപ്പിനു കീഴിലുള്ള ഐ.ടി. കമ്പനിയായ ടെക് മഹീന്ദ്ര 1986ലാണ് സ്ഥാപിതമായത്. പ്രതിസന്ധിയിലായ സത്യം കംപ്യൂട്ടേഴ്സിനെ മഹീന്ദ്ര ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. 2004ലാണ് ഗുര്‍നാനി ടെക് മഹീന്ദ്രയിലെത്തുന്നത്.
malayalam.goodreturns.in
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications