ടെക് മഹീന്ദ്രയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി.പി. ഗുര്‍നാനി 2017-18 സാമ്പത്തിക വർഷത്തിൽ ശമ്പളമായി നേടിയത് 146.19 കോടി രൂപ.
രാജ്യത്തെ അഞ്ചാമത്തെ വലിയ ഐ.ടി. കമ്പനിയായ ടെക് മഹീന്ദ്രയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി.പി. ഗുര്‍നാനി 2017-18 സാമ്പത്തിക വർഷത്തിൽ ശമ്പളമായി നേടിയത് 146.19 കോടി രൂപ. മുന്‍ വര്‍ഷം നേടിയ 150.70 കോടിയെക്കാള്‍ കുറവാണ് ഇത്.
എന്നാൽ രാജ്യത്തെ മറ്റു പ്രമുഖ ഐ.ടി. കമ്പനികളുടെ മേധാവികളെക്കാള്‍ ഏറെ കൂടുതലാണ് ഗുര്‍നാനിയുടെ പ്രതിഫലം. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 510 കോടി രൂപയാണ് ഗുര്‍നാനി ടെക് മഹീന്ദ്രയില്‍ നിന്ന് പ്രതിഫലമായി നേടിയത്.

ടെക് മഹീന്ദ്രയുടെ വൈസ് ചെയര്മാന് വിനീത് നയ്യാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 363.13 കോടി രൂപയും നേടി. അതായത് ടെക് മഹീന്ദ്ര മുതിര്‍ന്ന രണ്ടു മേധാവികള്‍ക്കുമായി അഞ്ചു വര്‍ഷം കൊണ്ട് 873.16 കോടി രൂപയാണ് കമ്പനി നല്‍കിയത്.
മഹീന്ദ്ര ഗ്രൂപ്പിനു കീഴിലുള്ള ഐ.ടി. കമ്പനിയായ ടെക് മഹീന്ദ്ര 1986ലാണ് സ്ഥാപിതമായത്. പ്രതിസന്ധിയിലായ സത്യം കംപ്യൂട്ടേഴ്സിനെ മഹീന്ദ്ര ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. 2004ലാണ് ഗുര്‍നാനി ടെക് മഹീന്ദ്രയിലെത്തുന്നത്.
malayalam.goodreturns.in
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications