അറ്റ്ലസ് രാമചന്ദ്രൻ വീണ്ടും സ്വർണ വ്യാപാരത്തിൽ സജീവമാകാൻ ഒരുങ്ങുന്നു. ദുബായിൽ പുതിയ ഷോറൂം തുറന്ന് വ്യാപാര രംഗത്തേക്ക് കടക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.
സാമ്പത്തിക കേസിൽ മൂന്നു വർഷത്തെ ജയിൽവാസത്തിനുശേഷം അടുത്തിടെ പുറത്തിറങ്ങിയ അറ്റ്‌ലസ് രാമചന്ദ്രൻ വീണ്ടും സ്വർണ വ്യാപാരത്തിൽ സജീവമാകാൻ ഒരുങ്ങുന്നു. ദുബായിൽ പുതിയ ഷോറൂം തുറന്ന് വ്യാപാര രംഗത്തേക്ക് കടക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.
ബാങ്കുകളുമായി ചർച്ച
വിവിധ ബാങ്കുകളുടെ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം ഇദ്ദേഹം ചർച്ച നടത്തിയിരുന്നു. ബാങ്കുകളുമായുള്ള വായ്പാ പ്രശ്നങ്ങളും രാമചന്ദ്രന്റെ ഭാവിപരിപാടികളുമായിരുന്നു ചർച്ചയിലെ വിഷയം. ഈ മാസം 31ന് മുമ്പ് പുതിയ പദ്ധതികളുടെ പ്രാഥമിക വിവരം സമർപ്പിക്കുമെന്നാണ് ധാരണ.
മൂന്ന് മാസത്തിനകം പുതിയ ഷോറൂം
മൂന്ന് മാസത്തിനകം പുതിയ ഷോറൂം തുടങ്ങാനാണ് പദ്ധതി. ദുബായിലായിരിക്കും പുതിയ ഷോറൂം തുടങ്ങുക. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇപ്പോഴും അറ്റ്‌ലസ് ജൂവലറിയും അനുബന്ധ കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ ഷോറൂമുകൾ സാമാന്യം നന്നായി പ്രവർത്തിക്കുന്നുണ്ട്. മസ്കറ്റിലെ ഷോറൂ മും തുടരും.
നിക്ഷേപകർ റെഡി
രാമചന്ദ്രനുമായി ചേർന്ന് അറ്റ്‌ലസ് എന്ന ബ്രാൻഡിൽ നിക്ഷേപിക്കാൻ ഇന്ത്യയിൽ നിന്നും യു.എ.ഇ.യിൽ നിന്നും നിരവധി നിക്ഷേപകർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ശരിയായ പങ്കാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.
ഓഹരി മൂല്യം
അറ്റ്‌ലസ് ഇന്ത്യാ ലിമിറ്റഡ് മുംബൈ സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത സ്ഥാപനമാണ്. പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് ഇപ്പോൾ 154 രൂപ വരെയായി മൂല്യം ഉയർന്നിട്ടുണ്ട്. ഇതിൽ അഞ്ചുകോടി ഓഹരികൾ രാമചന്ദ്രന്റെ പേരിലുണ്ട്. ഇന്നത്തെ വിപണിവിലയനുസരിച്ച് ഇതിന് 750 കോടി രൂപയോളം വരും.
മൂന്നു കോടി ദിർഹം
പുതുതായി ദുബായിലൊരു ഷോറൂം തുടങ്ങാൻ മൂന്നു കോടി ദിർഹത്തോളം സമാഹരിക്കേണ്ടി വരും. അറ്റ്‌ലസിനോട് ജനങ്ങൾ കാണിക്കുന്ന സ്നേഹം പുതിയ കാൽവെപ്പിൽ തനിക്ക് തുണയാകുമെന്ന വിശ്വാസത്തിലാണ് രാമചന്ദ്രൻ.
കേസുകൾ
അഞ്ചു കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളായിരുന്നു ഇദ്ദേഹത്തിന്റെ പേരിൽ ദുബായിലുണ്ടായിരുന്നത്. ബിസിനസ് കാര്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതിനെത്തുടർന്ന് ബാങ്കുകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂർ സ്വദേശിയായ അറ്റ്ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. 2015 നവംബർ 12നായിരുന്നു ദുബായ് കോടതി രാമചന്ദ്രനെ മൂന്നു വര്‍ഷം തടവിനു വിധിച്ചത്.
ബിസിനസിന്റെ തുടക്കം
മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അൻപതോളം ശാഖകളുണ്ട്; യുഎഇയിൽ മാത്രം 12 ഷോറൂമുകളുണ്ട്. കേരളത്തിലും ശാഖകളുണ്ട്. ഹെൽത്ത്കെയർ, റിയൽ എസ്‌റ്റേറ്റ്, ചലച്ചിത്രനിർമാണ മേഖലകളിലും അറ്റ്‌ലസ് സാന്നിധ്യമുറപ്പിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications