സബ്സിഡിയുള്ള പാചക വാതക സിലിണ്ടറിന് 1.76 രൂപ വില കൂട്ടി. വില വര്‍ദ്ധനവ് ഇന്ന് മുതൽ നിലവില്‍ വന്നു. ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് 498.02 രൂപയാകും ഇനി വില.
രാജ്യാന്തര വിപണിയിലെ വിലക്കയറ്റവും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണു വിലക്കയറ്റത്തിനു കാരണമായി പൊതുമേഖലാ എണ്ണ കമ്പനികള്‍ പറയുന്നത്. സബ്സിഡിയില്ലാത്ത സിലിണ്ടറുകളുടെ വില അടുത്ത മാസം 35.50 രൂപ വർദ്ധിപ്പിക്കുമെന്ന് ഇന്ത്യയിൽ ഓയിലും അറിയിച്ചിട്ടുണ്ട്. അതിനാൽ കേരളത്തിലെ വിലകളിൽ വീണ്ടും മാറ്റം വന്നേക്കാം.
സബ്സിഡിയുള്ള ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ കഴിഞ്ഞ സെപ്തംബറിൽ കുറച്ചിരുന്നു. ഒരു വർഷം ആറ് സബ്സിഡിയുള്ള സിലിണ്ടറുകളാണ് ഇത്തരത്തിൽ ഗാർഹിക ആവശ്യത്തിന് ലഭിക്കുക.
ആഗോള വിപണിയിലെ ഇന്ധന വിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്പനികള്‍ പാചകവാതകത്തിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. സാധാരണ മാസത്തിന്റെ അവസാന ദിവസം അര്‍ദ്ധ രാത്രിയോടെയാണ് ഇത് തീരുമാനിക്കുന്നത്. ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
malayalam.goodreturns.in