ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം അനിശ്ചിതത്വത്തിലെന്ന് സൂചന.
ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം അനിശ്ചിതത്വത്തിലെന്ന് സൂചന. ലയനത്തിനായി റിസർവ് ബാങ്ക് പറയുന്ന നിബന്ധനകൾ പൂർത്തീകരിക്കാനാകാത്തതാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണം. കൂടാതെ സംസ്ഥാന സഹകരണ ബാങ്കിന്‍റെ സാമ്പത്തിക ബാധ്യതയാണ് മറ്റൊരു തടസ്സം.
സർക്കാരിന്റെ പ്രതീക്ഷ
എന്നാൽ കേരള ബാങ്കിന്റെ പ്രഖ്യാപനം 17നു മുമ്പ് അതായത് ചിങ്ങം ഒന്നിന് മുമ്പ് നടത്താൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കേരള ബാങ്ക് എന്നാണു ചുരുക്കപ്പേരിൽ അറിയപ്പെടുകയെങ്കിലും ബാങ്കിന്റെ യഥാർഥ നാമം കേരള സഹകരണ ബാങ്ക് എന്നായിരിക്കും.
നബാർഡിന്റെ സംശയങ്ങൾ
നബാര്‍ഡ് മുന്നോട്ടു വച്ച നിര്‍ദേശങ്ങളും റിസര്‍വ് ബാങ്കിന്റെ സംശയങ്ങളുമാണ് കേരളാബാങ്ക് രൂപീകരണത്തില്‍ ആശങ്ക പടർത്തിയിരിക്കുന്നത്. സംസ്ഥാന സഹകരണ ബാങ്കിന് നബാർഡ് കോടികളുടെ വായ്പ നൽകിയിട്ടുണ്ട്. ഇവ കേരള ബാങ്കുമായി ലയിപ്പിക്കുന്നതോടെ വായ്പയുടെ ബാധ്യത ആര് ഏറ്റെടുക്കുമെന്നാണ് നബാർഡ് റിസർവ് ബാങ്കിനോട് ചോദിക്കുന്നത്.
ആർബിഐയുടെ പ്രത്യേകം ലൈസൻസ്
ലയനത്തിനുള്ള അനുമതി കിട്ടിയാലും പ്രവാസി നിക്ഷേപം സ്വീകരിക്കൽ , എടിഎം ശൃംഖല, ഇന്‍റർനെറ്റ് ബാങ്കിംഗ് എന്നിവയ്ക്കും ആർബിഐയുടെ പ്രത്യേകം ലൈസൻസുകൾ വേണം. എന്നാൽ ആർബിഐ അനുമതി ഉടൻ ലഭിക്കുമെന്നുമാണ് സഹകരണ വകുപ്പിന്‍റെ പ്രതികരണം.
നബാര്‍ഡിന്റെ ഉപാധികൾ
താഴെ പറയുന്നവയാണ് നബാർഡ് മുന്നോട്ട് വച്ചിരിക്കുന്ന പ്രധാന ഉപാധികൾ
- ജില്ലാ ബാങ്കുകളുടെ ശാഖകള്‍ കേരള ബാങ്കിന്റേതാക്കി മാറ്റണമെങ്കില്‍ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് പാലിച്ചിരിക്കണം
- ലയന വിശദാംശങ്ങള്‍ ഇടപാടുകാരെ നോട്ടിസിലൂടെ അറിയിക്കണം
- ലയന ശേഷം ആറ് മാസത്തിനുള്ളില്‍ എല്ലാ ഇടപാടുകാര്‍ക്കും കെവൈസി ഉറപ്പു വരുത്തണം
- ജില്ലാ ബാങ്കുകളിലെ ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, മറ്റ് വ്യക്തികള്‍ എന്നിവരുടെ പേരുകളിലുള്ള കേസുകളുടെ വിവരം സംസ്ഥാന സഹകരണ ബാങ്ക്, ആര്‍ബിഐ യ്ക്ക് റിപ്പോര്‍ട്ട് ചെയ്യണം.
- ഭരണസമിതി അംഗങ്ങള്‍, സിഇഒ, പ്രൊഫഷണല്‍ ഡയറക്ടര്‍മാര്‍ എന്നിവരെ നിയമിക്കുന്നതിന് നബാര്‍ഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം
- ജീവനക്കാരുടെ നിയമനത്തിന് റിക്രൂട്ട്‌മെന്റ് പോളിസി ഉണ്ടാക്കണം
- ലയനത്തിന് മുമ്പും ശേഷവുമുണ്ടാക്കുന്ന ഓഹരിവിലയിലെ മാറ്റം അംഗങ്ങളെ അറിയിക്കണം
- സൈബര്‍ സുരക്ഷ ഉറപ്പു വരുത്തണം
- ലയനത്തിന് മുമ്പും ശേഷവും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ ഓഡിറ്റ് പരിശോധന നടത്തണം
കേരളത്തിന്റെ സ്വന്തം ബാങ്ക്
സഹകരണ ബാങ്കിംഗ് മേഖലയുടെ അടിമുടി മാറ്റമാണ് കേരള ബാങ്ക് എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ ആശയം ആദ്യം മുന്നോട്ടുവച്ചത്. കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സർക്കാറിന്റെ പദ്ധതികൾ കേരള ബാങ്കിലൂടെ നടപ്പാക്കാൻ സാധ്യയുണ്ടെന്നാണ് സൂചന. കൂടാതെ സ്വകാര്യ ബാങ്കുകളും മറ്റും ഉയർന്ന സർവ്വീസ് ചാർജ്ജ് ഈടാക്കുമ്പോൾ കേരള ബാങ്ക് കുറഞ്ഞ നിരക്കിലുള്ള സർവ്വീസ് ചാർജ്ജ് ആകും ഈടാക്കുക.
വായ്പകൾ കുറഞ്ഞ പലിശ നിരക്കിൽ
കേരള ബാങ്കിന്റെ ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാകും. സിംഗിൽ മാനേജ്മെന്റ് സിസ്റ്റമായതിനാൽ വായ്പകളും മറ്റും വളരെ വേഗം അനുവദിച്ച് കിട്ടും.
malayalam.goodreturns.in
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications