രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന അഥവാ ആയുഷ്മൻ ഭാരത് 30,000 ത്തോളം രോഗികൾക്കും പൊതു ആശുപത്രികൾക്കും സർക്കാർ ആശുപത്രികൾക്കും 38.1 കോടി രൂപയുടെ 23,287 ക്ലെയിമുകൾ അനുവദിച്ചു.എന്നാൽ, പദ്ധതിയുടെ പോർട്ടലിലേക്ക് പ്രവേശിക്കാൻ ആശുപത്രികൾ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ; ബി.ജെ.പി ഇതര സംസ്ഥാനങ്ങൾക്ക് ഇപ്പോഴും പദ്ധതിയെ കുറിച്ച് വ്യക്തത കൈവന്നിട്ടില്ല.
ക്ലെയിമുകൾ അംഗീകരിച്ചു
45 കോടി രൂപയുടെ 23,299 ക്ലെയിമുകൾ സമർപ്പിച്ചിരുന്നു ഇതിൽ . 2,28,287 ക്ലെയിമുകൾ ഒക്ടോബർ 2-ന് അംഗീകരിച്ചു.
രോഗിയുടെ ശരാശരി ക്ലെയിം സൈസ് 19,357 ആണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഇക്കാലയളവിൽ, 32,814 ആശുപത്രികൾ പദ്ധതിയിൽ ഉൾപെടുത്താനായി അപേക്ഷിച്ചിരുന്നു . ഇതിൽ 13,865 ആശുപത്രികൾ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു .
"വടക്കൻ ആൻഡമാനിലെ ദിഗ്ലിപൂരിൽ നിന്നും 67 വയസ്സുള്ള ഒരു സ്ത്രീ പോർട് ബ്ലെയറിലെ ഗോവിന്ദ് ബല്ലഭ് പാന്ത് ഹോസ്പിറ്റലിലേക്ക് കനത്ത രക്തസ്രാവം മൂലം എത്തിപ്പെട്ടു . അവരിൽ സെർവിക്സ് അർബുദം കണ്ടെത്തി. ദുഃഖകരമെന്നു പറയട്ടെ, ദ്വീപിലെ ആളുകൾക്ക് റേഡിയോ തെറാപ്പി ലഭ്യമായിരുന്നില്ല. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചായിരുന്നു യുവതിയുടെ തുടർന്നുള്ള ചികിത്സ അവരുടെ യാത്ര ചെലവ് വഹിച്ചത് ആയുഷ്മൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ." -
ഒക്ടോബർ ഒന്നാം തീയതി , ആയുഷ്മൻ ഭാരത് പദ്ധതിയുടെ ഡെപ്യൂട്ടി സി.ഇ.ഒ ദിനേഷ് അറോറ,ട്വിറ്ററിൽ കുറിച്ചാണിത്.