അംബാനിക്കെതിരെയുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ടെലികോം കമ്പനിയായ എറിക്സൺ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും .സെപ്തംബർ അവസാനം റിലയന്‍സ് കമ്യൂണിക്കേഷന്‍ കമ്പനി 550 കോടി രൂപ എറിക്‌സണു നൽകുന്നതിൽ പരാജയപ്പെട്ടു എന്നാണ് വാദം.ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ,ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

അംബാനിക്കെതിരെയുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സുപ്രീംകോടതി ആഗസ്ത് 3 ന് പുറപ്പെടുവിച്ച ഉത്തരവ് "മനപൂർവവും ബോധപൂർവവും" ലംഘിച്ചു എന്നാണ് റിലൈൻസിനെതിരെയുള്ള എറിക്സൺ കമ്പനിയുടെ വാദം. ഈ വർഷം സെപ്തംബർ അവസാനത്തോടെ 550 കോടിയാണ് എറിക്സൺ കമ്പനിക്കു നൽകേണ്ടിയിരുന്നത്.

റിലയൻസ് കമ്യൂണിക്കേഷൻസ് മേധാവി അംബാനി ഉൾപ്പടെ ഉള്ളവർക്കെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിയമത്തെ അവർ ബഹുമാനിക്കുന്നില്ലെന്നും നിയമ നടപടികൾ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഹർജിയിൽ എറിക്സൺ കമ്പനി ചൂണ്ടിക്കാട്ടി.
ടെലികോം കമ്പനിയായ റിലൈൻസും,എറിക്സൺ കമ്പനിയുമായുള്ള സെറ്റിൽമെന്റ് കഴിഞ്ഞ സെപ്തംബർ 30 തിന് കോടതി അംഗീകരിച്ചതാണ്.സ്വീഡിഷ് കമ്പനിയായ എറിക്സൺ കമ്പനിക്കു സപ്തംബർ 30 ന് 550 കോടി രൂപ നൽകണമെന്ന് ടെലികോം കമ്പനിയോട് കോടതി ആവശ്യപ്പെട്ടു.

അംബാനിക്കെതിരെയുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

റിലയൻസിന്റെ രാജ്യത്തെ ടെലിഫോൺ നെറ്റ് വർക്കിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ ഉള്ള ഏഴ് വർഷത്തെ കരാറിൽ 2014-ൽ എറിക്സൺ ഇന്ത്യ ഒപ്പു വെച്ചു.സമയപരിധി കഴിഞ്ഞിട്ടും റിലയന്‍സ് കമ്യൂണിക്കേഷന്‍ പണം എറിക്‌സണ് നൽകിയിട്ടില്ല.ഇതേതുടര്‍ന്നാണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X