ഉപഭോക്താക്കൾക്ക് ആശ്വാസം നൽകാൻ കേന്ദ്ര സർക്കാറിന്റെ ശ്രമത്തിന്റെ ഭാഗമായി,പെട്രോൾ, ഡീസൽ എകൈ്സസ് തീരുവ 1.50 രൂപ വെട്ടിക്കുറച്ചു.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയും ബ്രെന്റ് ക്രൂഡ് വിലയും ബാരലിന് 86 ഡോളർ എന്ന തോതിലായിരുന്നു.
കേരളം ഇപ്പോൾ നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു കേരളത്തിലെ വിലക്കുറവ് രണ്ടര രൂപ മാത്രം.
വാറ്റ് നികുതി
കൂടാതെ, എണ്ണ വിപണന കമ്പനികൾ (OMCs) ബാക്കിയുള്ള ഒരു രൂപയും കുറച്ചു.അതേ നിലയിൽ ഇന്ധനത്തിന് വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിന് മുകളിലേക്കുയർന്നതിന് ശേഷം സംസ്ഥാനങ്ങൾക്ക് നിലവിൽ 2,50,000 രൂപയിൽ കൂടുതൽ ലാഭമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.അതായതു ലിറ്ററിന് 7 രൂപ ലാഭം.
താഴെ പറയുന്ന സംസ്ഥാനങ്ങളിൽ ഡീസൽ,പെട്രോൾ വില 5 രൂപ കുറയും
ഈ നീക്കം ധനകമ്മി കുറയ്ക്കുന്നതിന് ഒരു ഭീഷണിയല്ലെന്ന് ധനമന്ത്രി ജെയ്റ്റ്ലിയും കൂട്ടിച്ചേർത്തു.ഇത് വരെ ഇന്ധന വിലയിൽ 2.50 രൂപ കുറയ്ക്കാൻ തീരുമാനിച്ച സംസ്ഥാനങ്ങൾ ഇവയൊക്കെയാണ്.
• അരുണാചൽ പ്രദേശ്
• അസം
• ഛത്തീസ്‌ഗഢ്
• ഗോവ
• ഗുജറാത്ത്
• ഹരിയാന
• ഹിമാചൽ പ്രദേശ്
• ജമ്മു കശ്മീർ
• ഝാർഖണ്ഡ്
• മധ്യപ്രദേശ്
• മഹാരാഷ്ട്ര
• ഉത്തരാഖണ്ഡ്
• ത്രിപുര
കർണാടകയിലും ഇന്ധനത്തിന് വില കുറയും
ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പെട്രോൾ, ഡീസൽ എന്നിവയുടെ വാറ്റ് നികുതി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ ആണ് ഇക്കാര്യം അറിയിച്ചത്.
കർണാടകയിലും ഇന്ധനത്തിന് വില കുറച്ചിരിക്കുകയാണ്. "ഇന്ധന വില കഴിഞ്ഞ രണ്ടുമാസമായി കുറച്ചിരുന്നു" - കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു