റിലയൻസ് ജിയോ മൂലം മറ്റു ടെലികോം കമ്പനികൾ താരിഫ് കുറയ്ക്കുന്നതിന് നിർബന്ധിതരാവുകയും അതിന്റെ ഭാഗമായി,ഇന്ത്യയിലെ ടെലികോം ഉപഭോക്താക്കൾക്കു കുറഞ്ഞ നിരക്കിലുള്ള വമ്പൻ ഓഫറുകൾ ആസ്വദിക്കാൻ സാധിക്കുകയും ചെയ്തു .ജിയോയുടെ 4 ജി ടെലികോം സർവീസ് ആരംഭിച്ചതിനു ശേഷം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇന്ത്യയിലെ ടെലികോം താരിഫ് കുറഞ്ഞുവരുന്ന പ്രവണത കണ്ടു.എന്നാൽ സ്ഥിതിഗതികൾ ഉടൻ മാറാൻ സാധ്യതയുണ്ട്.
എക്കണോമിക് ടൈംസിലെ ഒരു റിപ്പോർട്ട് പ്രകാരം,കഴിഞ്ഞ രണ്ടു ക്വാട്ടറുകളിലായി ഉയർത്താതെ വെച്ചിരിക്കുന്ന താരിഫ് നിരക്ക് വരുന്ന രണ്ടു ക്വാട്ടറിലും ഉയർത്താനാണ് സാധ്യത. ആറു മാസത്തിനു ശേഷം മൊബൈൽ താരിഫുകളിൽ ശ്രദ്ധേയമായ വർദ്ധനവ് ഉണ്ടാകുമെന്ന് വ്യവസായ പ്രമുഖർ ചൂണ്ടിക്കാട്ടി.രണ്ടു വർഷത്തിനു മുൻപ് റിലയൻസ് ജിയോ മൂലം ഉണ്ടായ വിലനിർണ്ണയ രീതി വ്യവസായത്തിൽ വൻതോതിൽ മാറ്റം ഉണ്ടാക്കാൻ ഇടയായി.സമ്മർദ്ദത്തെ നേരിടാൻ കഴിയാത്ത ചെറിയ കമ്പനികൾ തങ്ങളുടെ ബിസിനസ്സ് കമ്പനികൾ അടച്ചുപൂട്ടുകയും,ചിലർ വലിയ ബിസിനസുകാർക്കൊപ്പം ലയിക്കുകയും ചെയ്തു.
വിലനിർണ്ണയ രീതിയിലെ ഈ മാറ്റം മികച്ച സെല്ലുലാർ,കമ്പനിയായ വോഡഫോൺ ഇന്ത്യ ഐഡിയയുമായുള്ള ലയനത്തിന് വരെ കാരണമായി.ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായതു മാറി.ഇന്ന് ടെലികോം ബിസിനെസ്സിൽ വോഡഫോൺ ഐഡിയ, എയർടെൽ, ജിയോ ഇന്ത്യ എന്നീ മൂന്നു പ്രമുഖ കമ്പനികൾ മാത്രമാണുള്ളതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.