ഇന്ത്യയിലേക്കുള്ള ലോകോത്തര ഫാസ്റ്റ് ട്രെയിനുകൾക്കുള്ള കാത്തിരിപ്പ് ഈ വർഷം അവസാനിക്കും.ഈ വർഷം അവസാനം അതായതു ഡിസംബർ 25 നകം ഫാസ്റ്റ് ട്രെയിൻ ഓടി തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ന്യൂഡൽഹി,വാരാണസി എന്നിവിടങ്ങളിലേക്കാണ് ട്രെയിൻ സർവീസ് നടത്താൻ തീരുമാനം.
ട്രെയിൻ സർവീസ്
ഇന്ത്യയുടെ ആദ്യത്തെ എൻജിൻ-ലെസ്സ് ട്രെയിൻ ടെസ്റ്റ് റൺവേയുടെ സമയത്ത് 180 കിലോമീറ്റർ സീഡിലാണ് പരീക്ഷിച്ചത്മു.ൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തിൽ ട്രെയിൻ സർവീസ് ആരംഭിക്കാനാണ് തീരുമാനം.
ഇന്‍റഗ്രൽ കോച്ച് ഫാക്ടറി
ഇനി കുറച്ചു പരീക്ഷണ പരീക്ഷണയോട്ടങ്ങൾ കൂടി ബാക്കിയുണ്ട്,അതുകൂടി പൂർത്തിയാക്കിയാൽ ട്രെയിൻ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഓടിത്തുടങ്ങും. 2019 ജനുവരിയിൽ ഈ ട്രെയിൻ ഓടിത്തുടങ്ങുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയാണ് ട്രെയിൻ 18 നിർമ്മിച്ചത്. നിലവിലുള്ള ശതാബ്ദി ട്രെയിനുകൾക്ക് പകരമായിട്ടായിരിക്കും ട്രെയിൻ 18 ഓടുക. ട്രാക്കുകളും സിഗ്നൽ സംവിധാനങ്ങളും പരിഷ്ക്കരിച്ചാൽ ട്രെയിൻ 18ന് 200 കി.മീ വേഗതയിൽ സഞ്ചരിക്കാനാകുമെന്ന് റെയിൽവേ പറയുന്നു.
കൂടുതൽ ലെഗ് സ്പേസ്, ലഗേജ് സ്പേസ്
ഈ സാമ്പത്തിക വർഷം ഒരു ട്രെയിൻ 18 കോച്ചുകൾ കൂടി ചെന്നൈയിൽനിന്ന് പുറത്തിറങ്ങും. അടുത്ത സാമ്പത്തികവർഷം നാലെണ്ണം കൂടി പുറത്തിറങ്ങുന്നുണ്ട്. 16 കോച്ചുകളുള്ള ട്രെയിൻ 18ന് ശതാബ്തി കോച്ചുകളിലുള്ള എല്ലാ സംവിധാനങ്ങളുമുണ്ടാകും. റീജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റം, ഫുൾ എയർകണ്ടീഷൻഡ് സംവിധാനം, യാത്രക്കാർക്കായി കൂടുതൽ ലെഗ് സ്പേസ്, ലഗേജ് സ്പേസ് എന്നിവയും ഓരോ കോച്ചിലുമുണ്ടാകും.