ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ജി.എസ്.ടി) കൌൺസിൽ 18 ശതമാനം മുതൽ 12 ശതമാനം വരെ 33 ഇനങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുന്നു . ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു ശേഷം പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി ആണ് ഈ കാര്യം അറിയിച്ചത്. ഡൽഹിയിൽ നടന്ന യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളുടെയും ധന വകുപ്പ് മന്ത്രിമാർ പങ്കെടുത്തിരുന്നു .99 ശതമാനം ഇനങ്ങളും 18 ശതമാനം ജിഎസ്ടി സ്ളാബിനു താഴെ കൊണ്ടുവരാൻ ആണ് സർക്കാർ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു.
ഇതുവരെ, യോഗത്തിൽ എടുത്ത തീരുമാനങ്ങൾ :
13 ഓട്ടോ മൊബൈൽ പാർട്സുകൾ ഒഴികെയുള്ള എല്ലാ ഇനങ്ങളിലും നികുതി കുറച്ചു
ആഡംബര ഇനങ്ങളിൽ പെടുന്ന 34 ഇനങ്ങൾക്ക് 18% അല്ലെങ്കിൽ അതിൽ കൂടുതൽ നികുതി ചുമത്തപ്പെടും.
ലിഥിയം അയൺ ബാറ്ററികൾ ഉള്ള പവർ ബാങ്കുകൾ , മോണിറ്ററുകൾ, 32 അഞ്ചിന് മുകളിലുള്ള മറ്റ് സ്ക്രീനുകൾ, ടയർ, വിസിആർ, വീഡിയോ ഗെയിമുകൾ, മറ്റ് സ്പോർട്ട്സ് അനുബന്ധ വസ്തുക്കൾ എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയും.
ജി.എസ്.ടി മൂലം സംസ്ഥാന സർക്കാരുകൾക്ക് ഉണ്ടായ നഷ്ടങ്ങൾക്കു ഏകദേശം 60,000 കോടി രൂപ നഷ്ടപരിഹാരം നൽകും.
ചില സംസ്ഥാനങ്ങളുടെ വരുമാനത്തിൽ ഉയർച്ചയില്ലാത്തതിനാൽ മന്ത്രിമാരുടെ പ്രത്യേക പന്നേൽ രൂപീകരിക്കുന്നതാണ്. ഇതുമായി ബന്ധപെട്ടു എൻ.ഐ.പി.എഫ്.പി യിൽ നിന്നും വിദഗ്ധ അഭിപ്രായം തേടുന്നതാണ്.
ജി.എസ്.ടിയുടെ ഘടനാപരമായ പ്രശ്നങ്ങൾക്കും, മറ്റ് സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം മനസിലാക്കാനുമായി ഏഴു മന്ത്രിമാരുടെ ഒരു സംഘം രൂപികരിക്കും.
സിനിമ ടിക്കറ്റിന്റെ നികുതി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറച്ചു.
തീർഥാടകർകുള്ള പ്രത്യേക വിമാന സർവീസുകളിൽ ജിഎസ്ടി 5 ശതമാനവും ബിസിനസ്സ് വിഭാഗത്തിന് 12 ശതമാനവുമാണ് കുറഞ്ഞത്.