ദാരിദ്ര്യവും അസമത്വവും നീക്കം ചെയ്യാനുള്ള പ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്.ഡി.ജി.) നേടിയെടുക്കാൻ സാധിച്ച സംസ്ഥാനങ്ങളിൽ കേരളവും. ഹിമാചൽ പ്രദേശും , തമിഴ്നാടും ആണ് സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഊന്നി നിന്ന മറ്റു സംസ്ഥാനങ്ങൾ. ഫെഡറൽ പോളിസി ടാങ്ക് നിടി ഐയോയും ഐക്യരാഷ്ട്രസഭയും ചേർന്ന് നടത്തിയ കണക്കുകൾ പ്രകാരം വികസന കാര്യങ്ങളിൽ ഏറ്റവും പിറകിൽ അസം, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. എസ്.ഡി.ജി ഇന്ത്യൻ ഇന്ഡക്സ് പ്രകാരം,ഇന്ത്യയ്ക്ക് ലഭിച്ച സ്‌കോർ 58 ആണ്.
സ്വീകരിച്ച സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനായി ഇന്ത്യയ്ക്കും മറ്റു 192 രാജ്യങ്ങൾക്കും സാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ ലഭിക്കേണ്ട ഡാറ്റയുടെ അഭാവം മൂലം കാലാവസ്ഥ വ്യതിയാനവും സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗവും ഉൾപ്പെടെ നാലു ലക്ഷ്യങ്ങൾ അവശേഷിക്കുന്നുണ്ട്. മികച്ച ആരോഗ്യം, വിശപ്പ് കുറയ്ക്കൽ, ലിംഗ സമത്വം നേടിയെടുക്കൽ, നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നതിൽ കേരള സംസ്ഥാനത്തിന്റെ റാങ്ക് 69 ആണ്. സുസ്ഥിര വികസനം കാഴ്ച വെക്കുന്നതിനു രാജ്യം അനിതയും ഏറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ശുദ്ധജലം, ശുചീകരണം, അസമത്വം കുറയ്ക്കൽ, തുടങ്ങിയ മേഖലകളിൽ , ഹിമാചൽ പ്രാദേശിന് ഉയർന്ന റാങ്കാണ്. തമിഴ്‌നാടിന്റെ സ്കോർ 68 ആണ് ..കേന്ദ്രഭരണപ്രദേശങ്ങളിൽ ചണ്ഡീഗഢ് ശുദ്ധ ജലവും ശുചിത്വവും പ്രദാനം ചെയ്യുന്നതിൽ 68 സ്കോർ നേടി. നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചണ്ഡീഗഢ് ഉയർന്ന സ്കോർ നേടി