അരുൺ ജെയ്റ്റ്ലി ഫെബ്രവരി ഒന്നാം തീയതി അവതരിപ്പിക്കാൻ പോകുന്നത് ഇടക്കാല ബജറ്റ് ആണ്. മുൻകാലങ്ങളിലെന്ന പോലെ ഈ ബജറ്റിൽ നയപരമായ വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല.ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജി എസ് ടി) യിൽ മാറ്റം വരുമോ എന്ന് വ്യവസായ മേഖലയിലുള്ളവർ ഉറ്റു നോക്കുന്നുണ്ട്. എന്നാൽ, 2018-19ൽ കേന്ദ്ര ബജറ്റിൽ സർക്കാർ ധനസഹായത്തിനാണു പ്രാധാന്യം നൽകിയത് . സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ കൃത്യമായ വരുമാന കണക്കുകൾ (എം.എസ്.എം) നോട്ടു നിരോധനത്തിനും ജി.എസ.ടി യ്ക്കും ശേഷം ഗവൺമെന്റിനു ലഭിക്കുന്നുണ്ട്.

എം.എസ്.എം.ഇകളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് എം.എസ്.എം.ഇ.കളുടെ വൻതോതിലുള്ള ധനകാര്യ വിവരശേഖരണം സഹായകമാകുമെന്ന് ജെയ്റ്റ്ലി ലോക്സഭയിൽ പറഞ്ഞിരുന്നു . 2018-19 വർഷത്തേക്കുള്ള ബജറ്റ് വിഹിതം അവതരിപ്പിക്കുമ്പോഴാണ് അദ്ദേഹം ഇത് പ്രഖ്യാപിച്ചത്. ചെറുകിട സംരംഭങ്ങളെ ഔപചാരിക സാമ്പത്തിക വ്യവസ്ഥയിലേക്ക് കൊണ്ടുവരികയും അവർക്ക് താങ്ങാവുന്ന വായ്പകൾ നൽകുകയും ചെയ്യുക എന്നതിലൂടെ "ധനസഹായം കിട്ടാത്തവർക്ക് ധനസഹായം"എന്ന പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാനായി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാൻ മന്ത്രി മുദ്ര യോജന.
3 ലക്ഷം കോടി രൂപയാണ് അരുൺ ജെയ്‌റ്റിലി പദ്ധതിക്കായി പ്രഖ്യാപിച്ചത് . അതുകൊണ്ടു തന്നെ ഇടക്കാല ബജറ്റിൽ എം.എസ്.എം.ഇ. മേഖലയ്ക്കു കൂടുതൽ പ്രതീക്ഷിക്കാൻ കഴിയില്ല.കഴിഞ്ഞ കാലങ്ങളിൽ ഈ മേഖലയ്ക്ക് ഫണ്ടുകൾ മാറ്റി വെച്ചിരുന്നില്ല. നിഷ്‌ക്രിയ ആസ്തികൾ കൊണ്ടുള്ള പ്രശ്നങ്ങൾ നേരിടുന്നതിനുള്ള നടപടികൾ റിസർവ് ബാങ്കിനൊപ്പം കൈക്കൊള്ളേണ്ടതുണ്ട്.ടാക്സുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ജിഎസ്ടിയുടെ കീഴിൽ വരുന്നത് കൊണ്ട്, എം.എസ്.എം..ഇ മേഖലയുടെ പോളിസികൾക്കു വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാകാൻ സാധ്യതയില്ല.


Click it and Unblock the Notifications