ചെറുകിട, ഇടത്തരം വ്യവസായങ്ങൾ നോട്ടു നിരോധനത്തിനും , കച്ചവട സേവന നികുതി നടപ്പിലാക്കിയതിനും ശേഷം നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടുണ്ട്. കഴിഞ്ഞ വർഷം ഗവൺമെൻറ് നിരവധി നടപടികൾ നടപ്പാക്കി. വാർഷിക വരുമാനം 50 കോടി മുതൽ 250 കോടി വരെയുള്ള കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് 25 ശതമാനമാക്കി കുറച്ചിരുന്നു . നിയപ്രകാരം കോർപറേറ്റ് കമ്പനികൾ നികുതി അടയ്ക്കുകയാണെങ്കിൽ ഗവെർന്മേന്റിനു നികുതി വഴി ലഭിക്കുന്ന റവന്യൂ ഉയരേണ്ടതാണ്.
കോർപ്പറേറ്റ് നികുതി കുറച്ചതിലൂടെ ഗവൺമെന്റിന്റെ ഉദ്ദേശം കമ്പനികളുടെ പുനർനിർമാണവും വിപുലീകരണവും മാത്രമല്ല അവരെ ഗവേഷണത്തിനും വികസനത്തിനുമായി കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്നത് കൂടിയായിരുന്നു . ഫെബ്രവരിയിൽ അവതരിപ്പിക്കാൻ ഇരിക്കുന്നത് ഇടക്കാല ബജറ്റ് ആയതു കൊണ്ട് തന്നെ ഗവൺമെന്റിന് തങ്ങളുടെ നയങ്ങളിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ വരുത്താൻ സാധ്യമല്ല, മുൻകാല ഇടക്കാല ബജറ്റുകളിൽ ഒന്നും തന്നെ വലിയ പദ്ധതികളോ , നയങ്ങളോ ഗവൺമെന്റുകൾ അവതരിപ്പിച്ചിട്ടില്ല , എങ്കിലും ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട്, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പരിഗണിക്കാവുന്നതാണ്. ലളിതമായ വായ്പയും ശരിയായ വായ്പാ ഉപകരണങ്ങളും ഇല്ലാത്തതിനാൽ ഇന്ത്യൻ ചെറുകിട, ചെറുകിട, ഇടത്തരം സംരംഭകർ ബുദ്ധിമുട്ടുകയാണ്.
യഥാർഥ പ്രശ്നം ബാങ്കുകൾ വായ്പ നൽകാൻ തയ്യാറാണെങ്കിലും ചെറുകിട സംരംഭകർക്ക് പ്രത്യേകിച്ചും മൈക്രോ, ചെറുകിട കയറ്റുമതിക്കാർക്ക് അവ ലഭിക്കാൻ പ്രയാസമാണ്. , ഔപചാരിക ക്രെഡിറ്റ് മാർക്കറ്റിലേക്ക് അവർക്കു പ്രവേശനം നിഷേധിക്കുകയാണ് പലപ്പോഴും.കയറ്റുമതി ക്രെഡിറ്റ്, കയറ്റുമതി ഇൻഷുറൻസ് എന്നീ ആനുകൂല്യങ്ങളും അവർക്കു ലഭിക്കാറില്ല. 2018-19 കാലഘട്ടത്തിൽ ഗവൺമെൻറ് ഈ മേഖലയെ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.