50 ബില്ല്യൻ ഡോളർ വിറ്റു വരവ് നടക്കുന്ന ഏകദേശം 14 ദശലക്ഷം വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായമാണ് ഇന്ത്യയിലെ മത്സ്യ വ്യാപാര മേഖല.ഇടനിലക്കാരുടെ ഒരു ശൃംഖല മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്തു വന്നിരുന്നു.മാർക്കറ്റിൽ 80 ശതമാനത്തോളം വില ഉയർന്നാൽ പോലും മത്സ്യ തൊഴിലാളികൾക്ക് പലപ്പോഴും വലിയ വില ലഭിക്കാറില്ല.
മാർക്കറ്റ് പല സ്ഥലങ്ങളിൽ ആയതു കൊണ്ടും , മത്സ്യ തൊഴിലാളികളിൽ കൂടുതൽ പേരും നിരക്ഷരായതു കൊണ്ടും നഗരങ്ങളിൽ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ അവർക്കു ഇടനിലക്കാരെ ആശ്രയിക്കേണ്ടി വന്നിരുന്നു.
അമോണിയയും ഫോർമാലിനും
തീരത്തു നിന്നും വാങ്ങുന്ന മത്സ്യം എങ്ങനെ സൂക്ഷിക്കണമെന്നും പാലിക്കേണ്ട ഭക്ഷ്യ സുരക്ഷാ മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്നും ഇടനയിലക്കാർക്കും അധികമൊന്നും അറിവില്ല.സുരക്ഷിതമല്ലാത്ത മാർഗ്ഗങ്ങളാണ് അവർ പലപ്പോഴും മൽസ്യം ചീഞ്ഞ് പോകാതിരിക്കാൻ സ്വീകരിച്ചിരുന്നത്.ഓൺലൈൻ സംരംഭമായ ഫ്രഷ് ടു ഹോം നടത്തിയ സർവ്വേ പ്രകാരം ബാംഗ്ലൂരിലെ വിവിധ മത്സ്യ വിപണികളിലെ മത്സ്യ സാമ്പിളുകളിൽ 65 ശതമാനം അമോണിയയും ഏകദേശം മൂന്ന് ശതമാനം ഫോർമാലിനും കണ്ടെത്തി.ഡൽഹിയിൽ കാര്യങ്ങൾ കൂടുതൽ മോശമാണ്. അവിടുത്തെ സാമ്പിളുകളിൽ 70 ശതമാനം അമോണിയയും 16 ശതമാനം ഫോർമാലിനും ആണ് കണ്ടെത്തിയത് .
മായം ചേർക്കാത്ത മത്സ്യം
രാജ്യത്തു ഇന്ന് ഏറ്റവും മോശം മത്സ്യം ലഭിക്കുന്ന നഗരം ഡൽഹിയാണെന്നു ഫ്രഷ് ടു ഹോം സഹ സ്ഥാപകൻ ഷാൻ കടവിൽ അഭിപ്രായപ്പെടുന്നു.ഇടനിലക്കാരില്ലാതെ മായം ചേർക്കാത്ത മത്സ്യം ഉപോപയോക്താക്കളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓൺലൈൻ സംരംഭമായ ഫ്രഷ് ടു ഹോം സ്ഥാപിച്ചത് എന്ന് സ്ഥാപകർ അഭിപ്രായപ്പെടുന്നു. മുൻപ് ഗെയിമിംഗ് കമ്പനിയായ സിംഗയിലെ മാനേജർ ആയിരുന്ന ഷാൻ കടവിൽ, കാര്യങ്ങൾ നടപ്പിലാക്കാനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി.ഫ്രണ്ട് എൻഡ് ഒരു ഇ-കൊമേഴ്സ് സൈറ്റ് ആണെങ്കിലും അതിനായി ശക്തമായ ഒരു ബാക്ക് എൻഡ് വികസിപ്പിച്ചെടുത്തു.ഇടനിലക്കാരെ പുറന്തള്ളാൻ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുമായി നേരിട്ട് പ്രവർത്തനം ആരംഭിച്ചു.മത്സ്യത്തൊഴിലാളികൾ അവർ പിടിക്കുന്ന മത്സ്യത്തെ സാധാരണയായി ലേലം ചെയ്യുകയാണ് പതിവ്.
മത്സ്യത്തൊഴിലാളികൾ
മത്സ്യത്തൊഴിലാളികൾക്ക് ലേലം ചെയ്യാൻ കഴിയുന്ന ലളിതമായി ഉപയോഗിക്കാൻ കഴിയുന്ന ആപ്ലിക്കേഷനാണ് ഫ്രഷ് ടു ഹോം ആദ്യം വികസിപ്പിച്ചത്.ആപ്ലിക്കേഷനിൽ വ്യത്യസ്ത മത്സ്യങ്ങളുടെ ചിത്രങ്ങൾ മാത്രമേ ഉള്ളു, മത്സ്യ തൊഴിലാളികൾക്ക് ലഭ്യമാകുന്ന മത്സ്യങ്ങൾക്കനുസരിച്ചു അവർക്കു തന്നെ അത് തിരഞ്ഞെടുക്കാവുന്നതാണ്. ഇന്ന്ഏ കദേശം 1500 മത്സ്യത്തൊഴിലാളികൾ 125 തീരദേശ മേഖലയിൽ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചുവരുന്നു.ഇത് വഴി മത്സ്യത്തൊഴിലാളികൾക്ക് ഉയർന്ന വില ലഭിക്കുന്നു എന്നതാണ് മുൻപ് ഇടനിലക്കാർ വഴി ലഭിച്ചിരുന്നതിനേക്കാൾ ഇരുപതു ശതമാനം കൂടുതൽ . "അതുകൊണ്ടാണ് അവർ ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ വ്യാപാരം നടത്തുന്നത് , മാത്രമല്ല . ഉപഭോക്താക്കൾക്കു മായം ചേർക്കാത്ത മ്കല്സ്യവും ലഭിക്കുന്നു എന്ന് സഹ സ്ഥാപകൻ ഷാൻ കടവിൽ അഭിപ്രായപ്പെടുന്നു.
ഫ്രഷ് മത്സ്യം
ഓരോ 100 അല്ലെങ്കിൽ 200 കിലോമീറ്ററുകളിൽ, മത്സ്യം ശേഖരിച്ചു അടുത്തുള്ള നഗരത്തിലെത്തിക്കാൻ ഞങ്ങൾക്ക് ട്രക്ക് സൗകര്യം ഉണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.മത്സ്യം ശേഖരിക്കാനും വിതരണം ചെയ്യാനും ഫ്രഷ് ടു ഹോം നിങ്ങളുടെ തന്നെ വാഹനങ്ങൾ ഉപയോഗിക്കുന്നതെന്നു കൊണ്ട് മൽസ്യത്തിലെ അപകടകാരികളായ കെമിക്കലുകൾ ചേർകുന്നില്ല എന്ന് ഞങ്ങൾക്കു തന്നെ ഉറപ്പു പറയാം എന്നും ഫ്രഷ് ടു ഹോം സ്ഥാപകർ പറയുന്നു . കൊച്ചിയിൽ നിന്നും 12 മണിക്കൂറുകൾക്കുള്ളിൽ ഡൽഹിയിൽ ഫ്രഷ് മത്സ്യം എത്തിക്കാൻ ഫ്രഷ് ടു ഹോമിനു സാധിക്കുന്നു കാരണം കൊച്ചി പോലെയുള്ള ഒരു തുറമുഖത്തുനിന്ന് മത്സ്യത്തെ എയർ ലിഫ്റ്റ് വഴിയാണ് മറ്റു സംസ്ഥാനങ്ങളിൽ എത്തിക്കുന്നത് . നഗരത്തിന്റെ അടിസ്ഥാനത്തിൽ മത്സ്യം എത്തിക്കാനായി റെയിൽ, റോഡ് ഗതാഗതം ഉപയോഗിക്കുന്നു.ബാംഗളൂരിൽ മത്സ്യം എതാൻ 24 മണിക്കൂർ എടുക്കുന്നുണ്ട് , കാരണം ബാംഗ്ലൂരിലേക്ക് മീൻ എത്തിക്കുന്നത് റോഡ് ഗതാഗതം വഴിയാണ് . നിലവിൽ ഡൽഹി, ബാംഗ്ലൂർ, ചെന്നൈ, കേരളം എന്നിവിടങ്ങളിലാണ് ഫ്രഷ് ടു ഹോം വിപണി സജീവമായുള്ളതു . താമസിയാതെ, മുംബൈയിലും ദുബായിലും ഈ സംരംഭം തുടങ്ങുകയാണ്. വിദേശത്ത് വിപണി കണ്ടെത്തിയ മറ്റൊരു ഇന്ത്യൻ സ്റ്റാർട്ടപ്പ് ആവുകയാണ് ഫ്രഷ് ടു ഹോം.