രാജ്യത്തെ കർഷകർ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ അതിനോടുള്ള ഗവൺമെൻറ് സമീപനം യുക്തി സഹമല്ലെങ്കിലും ജനകീയമല്ലെങ്കിലും അത് രാജ്യത്തിൻറെ വിപണിക്ക് മനസിലാകും .ചില നേട്ടങ്ങൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ചാണോ ഗവൺമെന്റ് പ്രവർത്തിക്കുന്നത് എന്നും വിപണിക്കു തിരിച്ചറിയാം.സി.എൻ.ബി.സി.-ടി.വി 18 ഇന്ത്യൻ ബിസിനസ് ലീഡർ അവാർഡിൽ ന്യൂയോർക്കിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ,ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞ വാക്കുകളാണിത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന നിര്‍ണായക ഇടക്കാല ബജറ്റാണ് വരാനിരിക്കുന്നത്.രാജ്യവ്യാപകമായി ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾക്ക് ന്യായമായ വില നൽകണമെന്ന ആവശ്യവുമായി കർഷകർ കഴിഞ്ഞ മാസങ്ങളിൽ തെരുവിലിറങ്ങിയിരുന്നു.അതുകൊണ്ടു തന്നെ വരും ബജറ്റിൽ കർഷകരുടെ പ്രശ്നങ്ങൾ അതിസംബോധന ചെയ്യാനുള്ള സാധ്യത കൂടുതലാണ് .
ബജറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ധനമന്ത്രി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ,ചെറുകിട കർഷകരുടെ വരുമാന കമ്മി കുറയ്ക്കുന്നതിന് കാബിനറ്റ് കുറിപ്പുകൾ കാർഷിക മന്ത്രാലയം തയ്യാറാക്കിയാതായി കഴിഞ്ഞ ആഴ്ച പി.ടി.ഐ. റിപ്പോർട്ട് ചെയ്തിരുന്നു .
സമയബന്ധിതമായി വായ്പ്പ തിരിച്ചടയ്ക്കാൻ സാമ്പത്തിക പാക്കേജ്, പലിശ ഒഴിവാക്കൽ എന്നിവ ഉൾപ്പെടെ നിരവധി നിർദ്ദേശങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ട്. "ബജറ്റ് പ്രഖ്യാപിക്കുമ്പോൾ എല്ലാവർക്കും അത് അറിയാൻ കഴിയുമെന്നും ഓരോ വർഷത്തെയും ബജറ്റിൽ കർഷകർക്കായി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ,ഇത്തവണയും അതുണ്ടാകുമെന്നും കൃഷിമന്ത്രി രാധാ മോഹൻ സിംഗ് കഴിഞ്ഞ വ്യാഴാഴ്ച പറഞ്ഞിരുന്നു