സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ടതോടെ,കർഷകർ, ചെറുകിട ബിസിനസ്സ് ഉടമസ്ഥർ തുടങ്ങിയ രാജ്യത്തെ ഇടത്തരം വിഭാഗക്കാരെ കൂടുതൽ ആകർഷിക്കാൻ ബിജെപി ഗവൺമെൻറ് നടപടികൾ സ്വീകരിച്ചു തുടങ്ങി . റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്ത രണ്ടു അഭിപ്രായ വോട്ടെടുപ്പ് പ്രകാരം ബി.ജെ.പി.ക്ക് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെങ്കിലും ഭൂരിപക്ഷം അവർക്കു നഷ്ടമാകും എന്നാണ്. .ഇത്തരത്തിലുള്ള അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ , ഈ വർഷം മെയ് മാസം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാറിനെ ജനങ്ങളെ ആകർഷിക്കാൻ ഉള്ള വഴികൾ കണ്ടെത്താനായി നിർബന്ധിക്കുന്നതാണ്. 2019 ലെ ബജറ്റിൽ ജനകീയ നയങ്ങൾ പ്രഖ്യാപിക്കുക എന്നത് അതിൽ പെടുന്നതാണ്.

മോദി ഗവൺമെന്റ് കഴിഞ്ഞ ഡിസംബറിൽ അവതരിപ്പിച്ച ഏതാനും ബജറ്റ് പ്രഖ്യാപനങ്ങൾ ആണ് താഴെ നൽകിയിരിക്കുന്നത് . അധികാരത്തിൽ വരുക മറ്റൊരു അടുത്ത ഗവെർന്മെന്റാണെങ്കിൽ ഇതെല്ലാം അവരുടെ ചിലവുകൾ ഉയർത്തിയേക്കാം
ചെറിയ ബിസിനസ്സുകൾ
40 ലക്ഷം രൂപ വരെ വാർഷിക വിൽപന നടത്തുന്ന ബിസിനസുകൾ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി) അടയ്‌ക്കേണ്ടതില്ല എന്ന് ജനുവരി 10 ന് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഈ ആനുകൂല്യം മുമ്പ് പ്രതിവർഷം 20 ലക്ഷം രൂപ വരെ വിറ്റുവരവുണ്ടായിരുന്ന കച്ചവടക്കാർക്കായിരുന്നു . 2019 ഏപ്രിൽ ഒന്ന് മുതൽ ബാധകമാകുന്ന ഈ പ്രഖ്യാപനം
ഗവൺമെന്റിന്റെ നികുതി വരുമാനത്തിൽ നിന്ന് രണ്ട് ദശലക്ഷം ചെറുകിട ബിസിനസുകാരുടെ വരുമാനം കുറയ്ക്കുന്നതാണ്.
അതെ സമയം ചെറുകിട ബിസിനസുകാർക്ക് സൗജന്യ ഇൻഷുറൻസും കുറഞ്ഞ പലിശയിൽ വായ്പയും മോദി സർക്കാർ വാഗ്ദാനം ചെയ്യുന്നതായി കഴിഞ്ഞ ആഴ്ച റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.കൂടാതെ, ഇ-കൊമേഴ്സ് ഭീമൻമാരായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ കമ്പനികളുടെ വമ്പൻ ഡിസ്കൗണ്ടുകളുടെ മേൽ നിരോധനം,ഏർപ്പെടുത്തിയതും ചെറുകിട വ്യാപാരികൾക്ക് സഹായമായിട്ടുണ്ട്.ചെറുകിട ചില്ലറ വ്യാപാരികൾക്ക് അനുകൂലമായ നിലപാടുകൾ എടുക്കുന്നതു ഫെബ്രുവരി 1 ന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുൻപിൽ കണ്ടു കൊണ്ടാണ്.
കർഷകർ
ധനമന്ത്രി അരുൺ ജെയ്റ്റ്ലി നൽകിയ ബജറ്റിലെ സൂചനകൾ അനുസരിച്ചു,വരാൻപോകുന്ന ബജറ്റിൽ കർഷകർക്കായി നേരിട്ടുള്ള ഫണ്ട് കൈമാറ്റവും പലിശരഹിത വായ്പയും പരിഗണിക്കുന്നതാണ്.സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളിൽ നിന്നും നൽകുന്ന ഈ വായ്പകൾക്കുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുന്നതാണ്.പദ്ധതിക്ക് ഒരു വർഷം 12,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് എന്ന് ഒരു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
റിസർവേഷൻ
ചില സംസ്ഥാന സർക്കാറുകൾ ഇതിനകം സ്വീകരിച്ച് കഴിഞ്ഞ നയമാണിത്,സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക ജാതിക്കാർക്കായി കേന്ദ്ര ഗവെർന്മെന്റ് ജോലികൾക്കു 10 ശതമാനം സംവരണം മോദി സർക്കാർ സമീപകാലത്ത് വാഗ്ദാനം ചെയ്തിരുന്നു.


Click it and Unblock the Notifications