പ്രളയത്തെ തുടർന്നുള്ള നഷ്ടം നികത്താൻ കേരളത്തിന് കേന്ദ്രം അധിക വായ്പ അനുവദിക്കണമെന്നും വായ്പയ്ക്കുള്ള പരിധികൾ ഉയർത്തണമെന്നും തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
പ്രകൃതി ദുരന്തങ്ങളും വരുമാനത്തിനേക്കാള്‍ ചെലവ് വര്‍ധിച്ചതും കൃഷി പൊതുവേ ആദായകരമല്ലാത്തതായി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൊത്തം വിലസൂചിക 2017 ജൂലൈയില്‍ 9,863.08 ആയിരുന്നത് 2018 ജൂലൈയില്‍ 9,904.67 ശതമാനമായി വര്‍ധിച്ചു. ഭക്ഷ്യേതര വിളകളുടെ മൊത്തം വിലസൂചിക 2017 ജൂലൈയിലെ 6,741.03ല്‍ നിന്നും 2018 ആയപ്പോള്‍ 38.96 ശതമാനം വര്‍ധിച്ച് 9,367.64ല്‍ എത്തുകയും ചെയ്തതായി ബജറ്റിന് മുന്നോടിയായി ധനമന്ത്രി ഡോ. തോമസ് ഐസക്ക് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനും മറ്റുമായി 15000 മുതല്‍ 20000 കോടി രൂപ വരെ ആവശ്യമാണ്. റോഡുകളുടെ അറ്റകുറ്റപ്പണിക്കും പുനര്‍നിര്‍മാണത്തിനും 15000 കോടി വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. ഇതില്‍ 7000 കോടി രൂപ പൊതുമരാമത്തു വകുപ്പ് റോഡുകള്‍ക്കും 8000 കോടി രൂപ നഗര, ഗ്രാമീണ റോഡുകള്‍ക്കും ആവശ്യമാണ്. ഇതു കൂടാതെ തുറമുഖം, കടല്‍ഭിത്തി, പുനരധിവാസം തുടങ്ങിയവ വേറെയാണ്.