ദില്ലി: കേന്ദ്രബജറ്റില്‍ റെയില്‍വേക്ക് വേണ്ടി അനുവദിച്ചത് 1.6 ലക്ഷം കോടി രൂപ. മുന്‍ ബജറ്റില്‍ 1.4 ലക്ഷം കോടിയായിരുന്നു അനുവദിച്ചിരുന്നത്. റെയില്‍വെ ശേഷി വികസനത്തിനാണ് കഴിഞ്ഞ ബജറ്റില്‍ അരുണ്‍ ജെയ്റ്റ്ലി പ്രാധാന്യം കൊടുത്തിരുന്നത്. 18000 കിലോമീറ്റര്‍ അധിക പാത നിര്‍മാണം, 36000 കിലോമീറ്റര്‍ റെയില്‍പാത പുതുക്കല്‍ എന്നിവയും അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞ തവണ പ്രഖ്യാപിച്ചിരുന്നു.
ബ്രോഡ്ഗേഡ് പാതകളില്‍ ആളില്ലാ ലെവല്‍ ക്രോസുകള്‍ പൂര്‍ണമായി ഇല്ലാതാക്കിയിരിക്കുന്നു ഇപ്പോള്‍. ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം സര്‍ക്കാര്‍ പൂര്‍ണമായി നടപ്പാക്കിയെന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വന്ദേ ഭാരത് എക്സ്പ്രസ് റെയില്‍വെയില്‍ കൊണ്ടുവരുമെന്ന് പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ തീരുമാനം. റെയില്‍വെ യാത്രാ കൂലി വര്‍ധനവില്ലാത്തത് സാധാരണക്കാരന് ആശ്വാസമാണ്.
റെയില്‍വെയുടെ വികസനത്തിന് മാത്രം 64587 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ വര്‍ഷമാണ് റെയില്‍വെയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞുപോയതെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. മുമ്പ് പൊതുബജറ്റും റെയില്‍വെ ബജറ്റും രണ്ടായിട്ടാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് രണ്ടു ബജറ്റും ഒന്നാക്കിയത്. ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications