ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് ഇനി ചെലവ് കൂടും ;ഓർഡർ ചെയ്ത ഉല്പന്നങ്ങൾ കിട്ടാനും വൈകും !

ഓണ്‍ലൈന്‍ ഷോപ്പിങ് വഴി ഉലപന്നങ്ങൾ വാങ്ങുന്ന ഉപപോക്താക്കൾക്കു നേരത്തെ രണ്ടു ദിവസങ്ങൾ കൊണ്ട് ലഭിച്ചിരുന്ന ഓർഡർ ചെയ്ത സാധനങ്ങൾ ലഭിക്കാൻ ഇനി നാല് മുതൽ ഏഴു ദിവസങ്ങൾ വരെ കാത്തിരിക്കേണ്ടി വരും, മാത്രമല്ല.പുതിയ ഇ-കൊമേഴ്സ് എന്റർപ്രൈസ് നയം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലായതിനെത്തുടർന്ന് താരതമ്യേന കൂടുതൽ വിലയും നൽകേണ്ടി വരും. 

ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് ഇനി ചെലവ് കൂടും ;ഓർഡർ ചെയ്ത ഉല്പന്നങ്ങൾ കിട്ടാനും വൈകും !

പുതിയ നയം ഏറ്റവും കൂടുതൽ ബാധിക്കുക ഓണ്‍ലൈന്‍ ഷോപ്പിങ്ങ് വെബ്സൈറ്റായ ആമസോണിനെയാണ്. മൊബൈൽ, ഇലക്ട്രോണിക്സ്, പലചരക്ക്, ഫാഷൻ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ പെട്ട ഉൽപ്പന്നങ്ങളുടെ വില്പന അവർ ഈ കഴിഞ്ഞ മാസങ്ങളിൽ നിർത്തിയിരുന്നു. ക്ലൗഡ്ടെെൽ,അപാറിയോ തുടങ്ങിയ വിൽപനക്കാർ ആമസോണിന്റെ പ്ലാറ്റ്‌ഫോമിൽ നിന്ന് നേരത്തെ തന്നെ ഒഴിഞ്ഞിരുന്നു . ആമസോണിന്റെ ഡിസംബറിൽ അവസാനിച്ച ക്വാട്ടറിനു ശേഷം,കമ്പനിയുടെ സി.എഫ്.ഒ ബ്രയാന്‍ ഒല്‍സാവ്‌സ്‌കി, പുതിയ നയം വിലനിർണ്ണയത്തെയും ഉപഭോക്താക്കളെ തീരുമാനിക്കുന്നതിലും കൂടാതെ ഇന്ത്യയിലെ വിൽപ്പനക്കാരെയും ബാധിക്കുമെന്ന് പറഞ്ഞു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി

ആഗോള തലത്തിൽ ആമസോൺ അന്താരാഷ്ട്ര ബിസിനസിന് ഡിസംബറിൽ അവസാനിച്ച ക്വാട്ടറിൽ 642 മില്യൻ ഡോളർ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 919 മില്യൺ ഡോളറായിരുന്നു.30% ത്തോളം കുറവ്.വലിയ തുക ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചതാണ് ആമസോണിന്റെ അന്തർദേശീയ ബിസിനസ്സുകൾ മങ്ങാൻ കാരണമായി കണക്കാക്കുന്നത്.അതേ കാലയളവിൽ ആമസോണിന്റെ ആഗോള വിൽപ്പന ഒരു വർഷം മുൻപത്തെ 18 ബില്യൺ ഡോളറിൽ നിന്ന് 21 ബില്യൺ ഡോളറായി ഉയർന്നിട്ടുമുണ്ട്.

നിയമങ്ങളും ചട്ടങ്ങളും

നിയമങ്ങളും ചട്ടങ്ങളും

ഒരു കോൺഫറൻസിൽ ഒല്‍സാവ്‌സ്‌കി പറഞ്ഞത് "ഞങ്ങളുടെ ഉപഭോക്താക്കളുടെയും ഇന്ത്യൻ വിപണക്കാരുടെയും മുകളിൽ ഉണ്ടായേക്കാവുന്ന ആഘാതം കുറയ്ക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം,ഉപപോക്താക്കളുടെ സൗകര്യവും , അവർക്കു വേണ്ട വിലയിലുള്ള ഉല്പന്നങ്ങൾ തിരഞ്ഞെടുക്കാനും സാധിക്കുന്ന രീതിയിലാണ് ഞങ്ങൾ നിങ്ങളുടെ ബിസിനസ്സ് ഉണ്ടാക്കിയിരിക്കുന്നത്.ഇന്ത്യയിലെ ഉപഭോക്താക്കളെയും വിൽപ്പനക്കാരെയുംഈ മാറ്റങ്ങൾ സഹായിക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല. എല്ലാ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, പക്ഷേ ഞങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുന്നു. "എന്നാണ്.

ഓഹരികൾ

ഓഹരികൾ

അന്തിമ കാലാവധി അവസാനിപിക്കുന്ന സർക്കാർ നീക്കത്തിൽ നിരാശയുണ്ടെന്ന് ഫ്ലിപ്കാർട്ടും പ്രസ്താവന പുറപ്പെടുവിചിരുന്നു. പുതിയ നയം ഫ്ലിപ്‌കാർട്ടിനെ വലിയ തോതിൽ ബാധിക്കുകയില്ല. കാരണം വലിയ വിൽപനക്കാർക്ക് ഫ്‌ളിപ്പ്ക്കാർട്ടിൽ നേരിട്ട് ഓഹരികൾ ഇല്ല, ഇ-ടെയിലർ ബ്രാൻഡുകളുമായുള്ള ഉടമ്പടികൾ പുതുക്കും എന്നത് കൊണ്ടും നിലവിലുള്ള സാധനങ്ങളുടെ ഔട്ട്പുട്ട് കാലാവധി തീരും എന്നത് കൊണ്ടും വരും ആഴ്ചകളിൽ ഇത് ബാധിക്കുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X