ഇന്ത്യയിലെ ഏറ്റവും പുതിയ യൂണികോൺ,എഡ്യു -ടെക് ഭീമൻ ബൈജൂസ് ആപ്പ് വിദേശ നിക്ഷേപകരിൽ നിന്നുള്ള ഫണ്ടുകൾ ഉയർത്തുന്നു .ഈ അടുത്ത് ബൈജൂസ് ആപ്പ്,ഏജുക്കേഷണല്‍ ഗെയിമുകള്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനിയായ ഓസ്മോയെ ഏറ്റെടുതിരുന്നു.വേണ്ട ശ്രദ്ധ ലഭിക്കാത്ത ഇന്ത്യൻ സ്കൂളുകളെ ആണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത്തരം സ്‌കൂളുകളുട നേതൃത്വമെടുക്കാൻ ലക്ഷ്യമിട്ടാണ് നിക്ഷേപങ്ങളും നടത്തുന്നത് . അന്തർദേശീയ വിപണികളിലേക്കും ഈ സ്റ്റാർട്ട് അപ്പിനെ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. ബൈജൂസ് ആപ്പ്,ഒരു സബ്സ്ക്രിപ്ഷൻ അധിഷ്ഠിത ബിസിനസ്സ് മോഡൽ ആണ് പിന്തുടരുന്നത്.കഴിഞ്ഞ രണ്ട് വർഷങ്ങളിലും ബിസിനസ്സ് 100% റവന്യൂ വളർച്ച നേടി. 540 കോടിയാണ് പ്രതിവർഷ വരുമാനം.ഈ വർഷം വളർച്ചാനിരക്ക് മൂന്നിരട്ടി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഞങ്ങൾ കോമൺ ആപ്റ്റിട്യൂട് ടെസ്റ്റ് (കാറ്റ്) വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു.സ്കൂളിൽ വിദ്യാർത്ഥികൾ പഠിച്ചതല്ലാത്ത പഠനത്തെ സഹായിക്കുന്ന സാങ്കേതിക വിദ്യകൾ ഞങ്ങൾ അവർക്കു പറഞ്ഞു കൊടുക്കുന്നു ,അവ പിന്നീട് കൂടുതൽ വിദ്യകൾ നേടിയെടുക്കാൻ സഹായിക്കുകയും വിദ്യാർത്ഥിക്ക് സ്വയം കാര്യങ്ങൾ പഠിക്കാനും സാധിക്കുന്നു . സ്‌കൂളിൽ പഠിക്കുന്ന അടിസ്ഥാന മാതസും ആപ്റ്റിട്യുടും പരിശോധിക്കുകയാണ് പരീക്ഷയുടെ ലക്ഷ്യം. എന്ന് ബൈജൂസ് ആപ്പിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മൃണാൾ മോഹിത് പറഞ്ഞു.ഓരോ വിദ്യാര്‍ഥിക്കും ആവശ്യമുള്ളത് എന്തെന്ന് മനസിലാക്കി പഠിപ്പിക്കുന്നു എന്നതാണ് ബൈജൂസ് ആപ്പ് അപ്‌ഡേറ്റഡ് വേര്‍ഷന്റെ സവിശേഷത.സുക്കര്‍ബര്‍ഗ് എന്ന ആഗോള ഭീമനെ പോലും ആകര്‍ഷിച്ച മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ലേണിംഗ് ആപ്പ് സമീപകാലത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള സംരംഭകാശയമാണ്