പാർലമെൻററി പാനൽ പരിശോധനയ്ക്കു വിധേയമായതുകൊണ്ടു
രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാർ നടത്തുന്ന കള്ളപ്പണം സംബന്ധിച്ച മൂന്ന് റിപ്പോർട്ടുകളുടെ പകർപ്പുകൾ പങ്കുവയ്ക്കാൻ ധനമന്ത്രാലയം വിസമ്മതിച്ചു. വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് സഭയുടെ പ്രത്യേകാവകാശത്തിനെ ബാധിക്കുമെന്നും ധനകാര്യ മന്ത്രാലയം പറഞ്ഞു .

ഈ റിപ്പോർട്ടുകൾ നാല് വർഷങ്ങൾക്ക് മുൻപ് തന്നെ സർക്കാരിന് സമർപ്പിച്ചതാണ്. ഡൽഹി ആസ്ഥാനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (എൻ ഐ പി എഫ് പി),നാഷണൽ കൌൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (എൻ സി എ ഇ ആർ),ഫരീദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെൻറ് (എൻഐഎഫ്എം)., എന്നിവരെ 2011 ൽ യുപിഎ സർക്കാർ കമ്മീഷൻ ചെയ്തു.
ആർ ബി ഐ യ്ക്ക് നൽകിയ വിശദീകരണം അനുസരിച്ചു, എൻ.ഐ.പി.ഇ.എഫ് , എൻ.സി.എ.ഇ.ആർ, എൻ.ഐ.എഫ്.എം എന്നിവരുടെ പഠന റിപ്പോർട്ടുകൾ, യഥാക്രമം 2013 ഡിസംബർ 30, 2014 ജൂലൈ 21, 2014, ആഗസ്റ്റ് 21, 2014 എന്നീ തീയതികളിൽ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി മുമ്പാകെ അവതരിപ്പിക്കാൻ റിപ്പോർട്ടുകളും സർക്കാരിന്റെ പ്രതികരണവും ലോക്സഭാ സെക്രട്ടറിയേറ്റിലേക്ക് കൈമാറിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു .


Click it and Unblock the Notifications