റിസർവ് റിപ്പോ നിരക്കിൽ കുറച്ചു, വായ്പാ പലിശയിൽ കുറവുണ്ടായേക്കും
മുംബൈ: അടിസ്ഥാന പലിശനിരക്കിൽ കാൽ ശതമാനം കുറവ് വരുത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചു. ഇതോടെ ബാങ്കുകൾ ഭവന-വാഹന വായ്പകളുടെ പലിശനിരക്കിൽ കുറവ് വരുത്തിയേക്കും. അർധവാർഷിക സാമ്പത്തികാവലോകന യോഗത്തിലാണ് കേന്ദ്ര ബാങ്ക് ഈ തീരുമാനമെടുത്തത്. പുതിയ നിരക്ക് 6.25 ശതമാനമാണ്.

രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. പലിശ ഇനത്തിൽ മാറ്റം വരുത്തിയത് റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമുണ്ടാക്കിയേക്കാം. ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന പണത്തിന് നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ.
കഴിഞ്ഞ അഞ്ച് മാസമായി പണപ്പെരുപ്പ നിരക്കിൽ കാര്യമായ വർധനവ് ഇല്ലാത്തതാണ് നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചതെന്നു വേണം കരുതാൻ. റിസർവ് ബാങ്ക് ഗവർണറായി ശക്തികാന്ത ദാസ് ചുമതലയേറ്റതിനുശേഷ നടക്കുന്ന ആദ്യ സാമ്പത്തികാവലോകന റിപ്പോർട്ടാണിതെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിൽ വില 60 ഡോളറിന് മുകളിൽ നിന്നും നിരക്ക് കുറയ്ക്കാൻ ആർബിഐ തീരുമാനിക്കാൻ കാരണം കേന്ദ്ര സർക്കാറിൽ നിന്നുള്ള സമ്മർദ്ധമായേക്കും. കാരണം പൊതുതിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ പലിശ നിരക്കിലുണ്ടാകുന്ന കുറവ് ജനങ്ങളെ സ്വാധീനിക്കാനിടയുണ്ട്.


Click it and Unblock the Notifications


