യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) വഴി ഇടപാടുകൾ നടത്താൻ കൂടുതൽ ഉപപോക്താക്കൾ ജനുവരിയിൽ തിരഞ്ഞെടുത്തത് , പേടിഎമ്മിനെ, ഗൂഗിൾ പേയും ഫോൺ പേയും പിന്നാലെ ഉണ്ട്. 221 മില്യൺ ഇടപാടുകളാണ് പേടിഎം വഴി നടന്നതെങ്കിൽ ഗൂഗിൾ പേയും ഫോൺ പേയും വഴി 220 മില്യൺ ഇടപാടുകളാണ് നടന്നത്.
എല്ലാ പെയ്മെന്റ് മോഡുകൾ വഴിയും 30,000 കോടി രൂപയുടെ 225 ദശലക്ഷം ഇടപാടുകൾ ജനുവരിയിൽ നടന്നതായി ഫോൺ പേ പറയുന്നു.
നാഷണൽ പെയ്മെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസത്തെ മുഴുവൻ യുപിഐ ഇടപാടുകളുടെ എണ്ണം 672 ദശലക്ഷം ആണ് . ഡിസംബറിൽ 620 ദശലക്ഷം കവിഞ്ഞിരുന്നു. ഇടപാടുകാരുടെ എണ്ണം ഉയർന്നിട്ടുള്ളതു പോലെ, പിയർ ടു പിയർ (P2P) ഇടപാടുകൾ ഇപ്പോഴും ആധിപത്യം പുലർത്തുന്നു. ഇന്റേണൽ കണക്കുകൂട്ടലുകൾ അനുസരിച്ച്, വ്യാപാരികളുടെ ഇടപാടുകൾ പ്രതിമാസം 100-120 ദശലക്ഷത്തിൽ കൂടുതൽ ഇല്ല. ക്യാബ് റൈഡുകളുടെ യുപിഐ പേയ്മെന്റുകൾ പോലും മാസം തോറും ഏതാണ്ട് 2 ദശലക്ഷം രൂപയാണ് കൂടുന്നത്. (യുപിഐ) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി, നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത ഭാരത് ഇൻറർഫേസ് ഫോർ മണി അഥവാ ഭീം വഴി കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടപാടുകൾ വളരെ കുറച്ചാണ് നടത്തുന്നത്. ഉപഭോക്താക്കൾ കൂടുതൽ തിരഞ്ഞെടുക്കുന്നത് സ്വകാര്യ ബാങ്കിങ്, ആപ്ലിക്കേഷനുകളാണ്. 2018 ഡിസംബറിൽ ഇത് 17 മില്യൺ ഇടപാടുകളാണ് ഭീം വഴി നടന്നത്, 2019 ജനുവരിയിൽ അത് 14 ദശലക്ഷമായി കുറഞ്ഞു.